ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായി; ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയെന്ന വാദം തെറ്റെന്ന് കെ സുരേന്ദ്രന്‍

ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായെന്ന് വിചാരിക്കുന്നയാളാണ് താനെന്നും 2016 ല്‍ തന്നെ പരസ്യമായി ബിജെപിയെ തള്ളിപ്പറഞ്ഞ് പുറത്ത് പോയ ആളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പുറത്ത് നിന്നും ബിജെപിയിലേക്ക് വരുന്നവര്‍ക്ക് പരിഗണന കിട്ടുന്നില്ലെന്നാണ് പരാതി. എന്നാല്‍ പുറത്ത് നിന്നും വരുന്നവര്‍ക്കാണ് കാര്യമായ പരിഗണന ലഭിക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എപി അബ്ദുള്ളകുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്. അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിയില്‍ എത്തിയതിന് പിന്നാലെ കേന്ദ്ര മന്ത്രിയായി. അനില്‍ ആന്റണി രണ്ട് മാസത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച രാജസേനന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അലി അക്ബറെയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ അംഗമാക്കിയിരുന്നു. അകത്തുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത് പുറത്ത് നിന്നും വരുന്നവര്‍ക്കാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശോഭാ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിയെന്ന വാദം തെറ്റാണ്. കോര്‍കമ്മിറ്റിയെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. സംസ്ഥാന അധ്യക്ഷന് അതില്‍ പങ്കില്ല. താന്‍ അധ്യക്ഷനായ ശേഷം എല്ലാവര്‍ക്കും ഭാരവാഹിത്വം നല്‍കിയെന്നും ആരേയും അവഗണിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

പിപി മുകുന്ദനെ തന്റെ നേതൃത്വത്തിലുള്ള സംഘം അവഗണിച്ചുവെന്ന് മാധ്യമങ്ങള്‍ പറയുന്നത് യാഥാര്‍ത്ഥ്യമല്ല. പിപി മുകുന്ദന്‍ ബിജെപിയില്‍ നിന്നും പോകുമ്പോള്‍ താന്‍ യുവമോര്‍ച്ച നേതാവ് മാത്രമായിരുന്നു. ആരെയും അധിക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നില്ലെന്നും അര്‍ഹമായ രീതിയില്‍ എല്ലാവരേയും പരിഗണിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു