മുന്നൂറോളം നിക്ഷേപകരില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തതായി ആരോപണം; മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വീടിന് മുന്നില്‍ പ്രതിഷേധം

മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വീടിന് മുന്നില്‍ തിരുവനന്തപുരം അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീടിന് മുന്‍പിലാണ് പ്രതിഷേധം. മുന്നൂറോളം നിക്ഷേപകരില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ചാണ് പ്രതിഷേധം.

കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. ശിവകുമാറിന്റെ ബിനാമിയായ കരകുളം സ്വദേശി അശോകന്റേതാണ് സൊസൈറ്റിയെന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നു. അതേ സമയം സൊസൈറ്റിയുടെ പ്രസിഡന്റ് തന്റെ ബിനാമി അല്ലെന്നും സ്ഥാപനം ഉദ്ഘാടനം ചെയ്തുവെന്ന ബന്ധം മാത്രമേ തനിക്കുള്ളൂവെന്നാണ് വിഎസ് ശിവകുമാറിന്റെ വാദം.

ജനപ്രതിനിധി എന്ന നിലയിലാണ് താന്‍ അന്ന് സംസാരിച്ചത്. തനിക്ക് ബാങ്കുമായി ഒരു ബന്ധവുമില്ല. മാനവും മര്യാദയ്ക്കും കഴിയുന്ന തന്റെ വീട്ടിലേക്ക് ഒരു കൂട്ടം ആളുകളെത്തി ബഹളം വയ്ക്കുകയായിരുന്നു. പൊലീസിനെ വിളിച്ച് വരുത്തിയത് താനാണ്. നിക്ഷേപകരെ വീടിന് മുന്നിലെത്തിച്ചതിന് പിന്നില്‍ ചില തത്പര കക്ഷികളുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു. തന്നെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും സര്‍ക്കാര്‍ ഇടപെട്ട് പണം തിരികെ നല്‍കണമെന്നും ശിവകുമാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ അവസാനത്തോടെയാണ് സംസ്ഥാനത്തുള്ള സഹകരണ സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ 272 സഹകരണ സംഘങ്ങളില്‍ 202 സംഘങ്ങളിലും ഭരണം യുഡിഎഫിനാണ്. എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന 63 സംഘങ്ങളിലും ബിജെപി ഭരിക്കുന്ന ഏഴ് സംഘങ്ങളിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക