കാനത്തിന് എതിരെ ഇസ്മയില്‍; ദേശീയ സെക്രട്ടറിക്ക് എതിരായ പരാമര്‍ശം സി.പി.ഐയില്‍ പോര് മുറുകുന്നു

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ സംസ്ഥാന സിപിഐയില്‍ പോര് ആരംഭിച്ചു. ദേശീയ സെക്രട്ടറി ഡി രാജയ്‌ക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ കത്തു നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് കാനത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില സംസ്ഥാന നേതാക്കള്‍ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചു കഴിഞ്ഞു. കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സംസ്ഥാന പൊലീസിലെ ആര്‍എസ്എസ് ബന്ധം, സ്ത്രീ സുരക്ഷാ എന്നീ വിഷയങ്ങളില്‍ ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവും, ദേശീയ സമിതി അംഗവുമായ ആനി രാജ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആനി രാജയുടെ പ്രസ്താവന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രടക്കം തള്ളിയപ്പോള്‍ ദേശീയ സെക്രട്ടറി ഡി രാജ ആനി രാജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ആനി രാജയെ ദേശീയ ജനറല്‍ സെക്രട്ടറി ന്യായീകരിച്ചതില്‍ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഡാങ്കെയെ പോലും വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ എന്നും, ദേശീയ സെക്രട്ടറിയായാലും വിമര്‍ശനം നേരിടേണ്ടി വരുമെന്നും കാനം രാജേന്ദ്രന്‍ പരസ്യ നിലപാട് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രകടിപ്പിച്ചത്. നേരത്തെ യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

എന്നാല്‍ ദേശീയ സമിതിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് ദേശീയ സെക്രട്ടറിയില്‍ നിന്നുണ്ടായതെന്നും, ഇത് ചോദ്യം ചെയ്താണ് താന്‍ കത്തു നല്‍കിയതെന്നും കാനം പറഞ്ഞിരുന്നു. കേരളത്തിലെ പൊലീസ് യുപിയിലെ പൊലീസിനെ പോലെയല്ലയെന്നും, ഒറ്റപ്പെട്ട സംഭവങ്ങളില്‍ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.

ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം കാനത്തിനെതിരെ രംഗത്തെത്തി. മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലടക്കമുള്ളവര്‍ അക്കാര്യത്തില്‍ കാനത്തിനെതിരെ പരസ്യ നിലപാട് എടുക്കുകയും ചെയ്തു. ദേശീയ നേതൃത്വത്തിലിരിക്കുന്ന നേതാവിന്റെ പ്രസ്താവനയില്‍ അന്വേഷണം പോലും നടത്താതെ സംസ്ഥാന സെക്രട്ടറി നിഷേധിക്കുന്ന സമീപനമാണ് കാണിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ