ഗര്‍ഭിണികൾക്ക് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം; അതിര്‍ത്തിയില്‍ പ്രവേശിപ്പിക്കാന്‍ മാര്‍ഗ്ഗനിര്‍ദേശം

ചികിത്സയ്ക്കായി കേരളത്തിലെത്തുന്നവരെയും പ്രസവിക്കാനെത്തുന്ന ഗർഭിണികളെയും ചെക്‌പോസ്റ്റുകളിൽ നിന്ന് കടത്തിവിടാൻ മാർഗ്ഗനിർദേശങ്ങളായി. ബന്ധുക്കളുടെ മരണത്തിനെത്തുന്നവരേയും സത്യവാങ്മൂലത്തിന്റേയും പാസിന്റേയും അടിസ്ഥാനത്തിൽ കടത്തി വിടും.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് പലരും പ്രത്യേകിച്ചും കേരളീയർ ഇവിടെ ചികിത്സയ്ക്കും പ്രസവത്തിനും എത്തുന്നതിനാലാണ് ഈ ഇളവെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം വയനാട്ടിൽ അതിർത്തിയിലെത്തിയ ഗർഭിണിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കടത്തി വിട്ടത്.

കേരളത്തിലേയ്‌ക്കെത്തുന്ന ഗർഭിണിക്ക് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. പ്രസവം പ്രതീക്ഷിക്കുന്ന തിയതി രേഖപ്പെടുത്തിയിരിക്കണം. റോഡുമാർഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തണം.

ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വാഹനപ്പാസ് വാങ്ങണം. വാഹനത്തിൽ മൂന്നുപേരിൽ കൂടുതൽ യാത്ര ചെയ്യരുത്. സാമൂഹിക അകലം പാലിക്കണം. ഗർഭിണിക്കൊപ്പമുള്ള കുട്ടികളേയും കടത്തിവിടും.

ഗർഭിണി ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടത്തെ കളക്ടർക്ക് ഇ-മെയിലിലൂടെയോ വാട്‌സാപ്പിലൂടെയോ അപേക്ഷ നൽകണം. കേരളത്തിൽ പ്രവേശിപ്പിക്കാൻ അർഹയാണെങ്കിൽ തിയതിയും സമയവും കളക്ടർ അംഗീകരിക്കും. ഇതുകൂടി ചേർത്തുവേണം താമസിക്കുന്ന സ്ഥലത്ത് വാഹനപ്പാസിന് അപേക്ഷിക്കേണ്ടത്. കേരളത്തിലെ ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ പാസ് പരിശോധിച്ച് വാഹനം കടത്തിവിടണം. ചെക്‌പോസ്റ്റിലെ പരിശോധനയിൽ യാത്രക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യും.

കേരളത്തിൽ ഏത് ജില്ലയിലാണോ ചികിത്സയ്ക്ക് എത്തുന്നത് അവിടത്തെ കളക്ടർക്ക് അപേക്ഷ നൽകണം. കളക്ടർ നൽകുന്ന സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരിൽ നിന്ന് വാഹനപ്പാസ് വാങ്ങണം. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മാത്രമേ രോഗിക്കൊപ്പം വാഹനത്തിൽ ഉണ്ടാകാവൂ. കേരളത്തിലെ ചികിത്സ അനിവാര്യമാണെന്ന് ബോദ്ധ്യപ്പെടുത്തണം.

അടുത്ത ബന്ധുക്കളുടെ മരണത്തിനോ മരണാസന്നരെ കാണാനോ എത്തുന്നവർ അവർ താമസിക്കുന്ന സംസ്ഥാനത്തു നിന്ന് വാഹനപ്പാസ് വാങ്ങണം. മരിച്ചവരുടെയും മരണാസന്നരുടേയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം കാണിക്കണം. പൊലീസ് നിജസ്ഥിതി പരിശോധിക്കും.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി