ഐ.എന്‍.എല്‍; അബ്ദുള്‍ വഹാബ് വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഐ.എന്‍.എല്ലില്‍ അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. പാര്‍ട്ടി പിളര്‍ന്നതിന് പിന്നാലെ തുടര്‍ നീക്കങ്ങല്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം ഇടത് മുന്നണിയെ കണ്ട് അറിയിക്കുന്നതില്‍ ഇന്ന് തീരുമാനമെടുക്കും. കോഴിക്കോട് വെച്ചാണ് യോഗം ചേരുന്നത്.

22 അംഗ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് വഹാബ് പക്ഷം. യഥാര്‍ത്ഥ ഐ.എന്‍.എല്‍ എന്ന് അവകാശം ഉന്നയിച്ച് ഇടത് മുന്നണിയെ സമീപിക്കാനാണ് നീക്കം.

നേരത്തെ സംസ്ഥാന നേതൃ കമ്മറ്റികള്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് വഹാബിന്റെ നേതൃത്വത്തില്‍ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ഐ.എന്‍.എല്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് എ.പി അബ്ദുല്‍ വഹാബ് , സി. സി നാസര്‍ കോയ എന്നിവരടക്കമുള്ളവര്‍ക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ദേശീയനേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുള്‍ വഹാബിന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം പാര്‍ട്ടി നിലപാടിനും ഭരണഘടനയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ താക്കീത് നല്‍കിയിരുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കുമെന്ന് പറയുന്നത് അതിമോഹമാണെന്നും, ഇടത് മുന്നണിയുടെ പിന്തുണ തനിക്കുണ്ടെന്നും ദേവര്‍കോവില്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ