ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു, വര്‍ക്ക്‌ഷോപ്പിന്റെ മേല്‍ക്കൂര പറന്ന് പോയി

കോട്ടയം ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി പരത്തി. വള്ളിക്കടവ് കുരിശുമല ഭാഗത്താണ് മിനിറ്റുകളോളം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത്. നാവികസേനയുടെ ഹെലികോപ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ നിര്‍ദ്ദേശിച്ചട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു 10.45-നായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നതോടെ കട്ടിപ്പറമ്പില്‍ എംടി കുഞ്ഞുമോന്റെ വീടിനോട് ചേര്‍ന്നുള്ള പെയിന്റിംഗ് വര്‍ക്ക് ഷോപ്പിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ക്യാന്‍സര്‍ രോഗിയായ ആളുടെ വരുമാനമാര്‍ഗമായിരുന്നു വര്‍ക്ക്‌ഷോപ്പ്. കടയുടെ ടാര്‍പോളിന്‍ മേല്‍ക്കൂര പറന്നു പോയി. കൂടാതെ ഇത് കീറി നശിക്കുകയും ചെയ്തു. വലിയ ഒച്ച കേട്ട് നോക്കിപ്പോഴാണ് തൊട്ടുമുകളിലായി ഹെലികോപ്റ്റര്‍ കണ്ടത്. കടയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രോഗിയായ കുഞ്ഞുമോന് ഓടാന്‍ സാധിച്ചില്ല.

വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നിട്ടുണ്ട്. അഞ്ച് മിനിറ്റോളം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് നിന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. സ്ഥലത്ത് മുഴുവന്‍ പൊടിപടലങ്ങള്‍ ഉണ്ടാവുകയും, നിരവധി സാധനങ്ങള്‍ പറന്ന് പോവുകയും ചെയ്തു. 25,000- ത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പറയുന്നത്.

സിഎ ചാര്‍ലി എന്ന നാവികസേനയുടെ ഹെലികോപ്റ്ററാണെന്നാണ് നാവികസേന ജില്ലാ ഭരണകൂടത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ഇത്രയും താഴ്ന്ന് പറന്നതിന്റെ കാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വീട്ടുകാരോട് പരാതി നല്‍കാനും ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ