ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു, വര്‍ക്ക്‌ഷോപ്പിന്റെ മേല്‍ക്കൂര പറന്ന് പോയി

കോട്ടയം ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി പരത്തി. വള്ളിക്കടവ് കുരിശുമല ഭാഗത്താണ് മിനിറ്റുകളോളം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത്. നാവികസേനയുടെ ഹെലികോപ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ നിര്‍ദ്ദേശിച്ചട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു 10.45-നായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നതോടെ കട്ടിപ്പറമ്പില്‍ എംടി കുഞ്ഞുമോന്റെ വീടിനോട് ചേര്‍ന്നുള്ള പെയിന്റിംഗ് വര്‍ക്ക് ഷോപ്പിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ക്യാന്‍സര്‍ രോഗിയായ ആളുടെ വരുമാനമാര്‍ഗമായിരുന്നു വര്‍ക്ക്‌ഷോപ്പ്. കടയുടെ ടാര്‍പോളിന്‍ മേല്‍ക്കൂര പറന്നു പോയി. കൂടാതെ ഇത് കീറി നശിക്കുകയും ചെയ്തു. വലിയ ഒച്ച കേട്ട് നോക്കിപ്പോഴാണ് തൊട്ടുമുകളിലായി ഹെലികോപ്റ്റര്‍ കണ്ടത്. കടയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രോഗിയായ കുഞ്ഞുമോന് ഓടാന്‍ സാധിച്ചില്ല.

വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നിട്ടുണ്ട്. അഞ്ച് മിനിറ്റോളം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് നിന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. സ്ഥലത്ത് മുഴുവന്‍ പൊടിപടലങ്ങള്‍ ഉണ്ടാവുകയും, നിരവധി സാധനങ്ങള്‍ പറന്ന് പോവുകയും ചെയ്തു. 25,000- ത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പറയുന്നത്.

സിഎ ചാര്‍ലി എന്ന നാവികസേനയുടെ ഹെലികോപ്റ്ററാണെന്നാണ് നാവികസേന ജില്ലാ ഭരണകൂടത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ഇത്രയും താഴ്ന്ന് പറന്നതിന്റെ കാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വീട്ടുകാരോട് പരാതി നല്‍കാനും ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ