മേയറെ മാറ്റിയില്ലെങ്കില്‍ ഭരണം നഷ്ടപ്പെടും, പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; ആര്യ രാജേന്ദ്രന് അന്ത്യശാസനം നല്‍കി സിപിഎം

തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം. മേയര്‍ക്ക് തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ സിപിഎം ഒരു അവസരം കൂടി നല്‍കാനാണ് ജില്ലാ കമ്മിറ്റിയില്‍ തീരുമാനം. ഭരണത്തിലെ വീഴ്ചകള്‍ അധികാരം നഷ്ടപ്പെടുത്തുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടല്‍.

മേയറെ മാറ്റിയില്ലെങ്കില്‍ തിരുവനന്തപുരം നഗരസഭയിലെ ഭരണം നഷ്ടപ്പെടുത്തുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. അതേസമയം മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ആര്യയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. കോര്‍പ്പറേഷന്‍ ഭരണവും ആര്യ രാജേന്ദ്രന്റെ പെരുമാറ്റവും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനത്തിന് വിധേയമായി.

ആര്യ രാജേന്ദ്രന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് മേയര്‍ സംരക്ഷിക്കപ്പെടുന്നതിന്റെ കാരണമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവര്‍-മേയര്‍ വിവാദത്തിലും ആര്യയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ബസിലെ മെമ്മറി കാര്‍ഡ് ലഭിക്കാതിരുന്നത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റി അംഗം പറഞ്ഞു.

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് അവമതിപ്പുണ്ടാക്കി. മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും സംഭവത്തില്‍ പക്വത കാണിച്ചില്ല. മേയറും കുടുംബവും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ