'അടിച്ചാല്‍ തിരിച്ചടിക്കും', അക്രമികളുടെ വീട്ടുകാര്‍ ഇരുട്ടില്‍ തന്നെ; നഷ്ടപരിഹാരം നല്‍കാതെ പിന്നോട്ടില്ലെന്ന് കെഎസ്ഇബി

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ലെന്ന് കെഎസ്ഇബി അധികൃതര്‍. വീട്ടുകാര്‍ അക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നഷ്ടപരിഹാരം നല്‍കാതെ വൈദ്യുതി നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് കെഎസ്ഇബി മാനേജ്‌മെന്റ്. പരാതിക്കാര്‍ നിയമ നടപടിയാണ് സ്വീകരിക്കേണ്ടത്. ഓഫീസ് ആക്രമിക്കുകയല്ല വേണ്ടത്. മറ്റുള്ളവരും ഇത് മാതൃകയാക്കിയാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

വീട്ടുകാര്‍ കോടതിയെ സമീപിച്ചാലും നിയമപരമായി മുന്നോട്ട് പോകുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടന്നത്. ഓഫീസില്‍ അതിക്രമിച്ച് കയറി അസിസ്റ്റന്റ് എന്‍ജിനീയറെ മര്‍ദ്ദിക്കുകയും മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്‌തെന്നാണ് പരാതി.

ആക്രമണത്തിന് പിന്നാലെ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറാണ് അക്രമികളുടെ വീടുകളിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്നായിരുന്നു നടപടി. ആക്രമണം നടത്തിയ അജ്മല്‍, ഷഹദാദ് എന്നിവരുടെ വീടുകളിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവിന് പിന്നാലെ വിച്ഛേദിച്ചത്.

കെഎസ്ഇബി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക്ക് എന്ന ഉപഭോക്താവിന്റെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് റസാക്കിന്റെ മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനെയും മര്‍ദ്ദിച്ചു.

ഇതേ തുടര്‍ന്ന് തിരുവമ്പാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രകോപിതനായി അജ്മല്‍ ശനിയാഴ്ച രാവിലെ കൂട്ടാളി ഷഹദാദുമൊത്ത് കെഎസ്ഇബി ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നു. രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ദേഹത്ത് മലിനജലം ഒഴിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

വനിതാ ജീവനക്കാരെയും പ്രതികള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് എന്‍ജിനീയറും ജീവനക്കാരും മുക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്ഇബി ആക്രമണത്തിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത്.

Latest Stories

നിലപാടിലുറച്ച് ഗവര്‍ണര്‍, ചിത്രം ഒരുകാരണവശാലും അവിടെ നിന്ന് മാറ്റില്ല; പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി സിപിഐ

'വർഗീയ വിഷം കലർത്താന്‍ ശ്രമം, എല്ലാം വർഗീയമാക്കാൻ ചിലര്‍ ശ്രമിക്കുന്നു'; ബക്രീദ് അവധി വിവാദത്തിൽ എം വി ​ഗോവിന്ദൻ

'പ്രസാദം നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് 3.85 കോടി'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

പൊലീസിന്റെ ഭാഗത്ത് വീഴ്ച, നടപടി എടുത്ത് ഫെഫ്ക; സാന്ദ്രയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ റെനി ജോസഫിന് സസ്‌പെന്‍ഷന്‍

നാല് മോഡലുകൾക്ക് 80,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായ്..

അഖില്‍ അക്കിനേനി വിവാഹിതനായി; ചിത്രങ്ങള്‍

പി പ്രസാദ് ദേശീയ ബിംബങ്ങളെ ആദരിക്കണം; രാജ്ഭവനില്‍ ഭാരതാംബയുടേതല്ലാതെ ഹമാസ് നേതാക്കളുടെ ഫോട്ടോ വെക്കണോ; മന്ത്രിയുടെ നിലപാട് ദേശദ്രോഹപരമെന്ന് ബിജെപി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും; സ്ഥാനാർത്ഥിക്കായി 2 ദിവസം പ്രചാരണം, മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ

ഇന്ത്യ- പാക് വിഷയത്തില്‍ ട്രംപ് ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി; അടുത്തിടെ ഉണ്ടായ സൈനിക നടപടി മറ്റൊരു തലത്തിലേക്ക് നീങ്ങാത്തതിന് പിന്നിലെ ട്രംപിന്റെ ഇടപെടലിനും പ്രശംസ

ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഭീകരവാദത്തെ ചെറുക്കുന്നു; കശ്മീരിലെ വികസനം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി