കെ. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപിയിൽ വന്നേനെ; അത്രയ്ക്കും കോൺഗ്രസ് മടുത്തിരുന്നു: പത്മജ വേണുഗോപാൽ

കെ. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപിയിൽ വന്നേനെ എന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. അച്ഛന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ട്. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിലാണ് തൃശൂരിൽ മത്സരിച്ചത്. ഇത്തവണ താമര ചിഹ്നത്തിലാണ്. ബിജെപിയിൽ പാർട്ടി പ്രവർത്തകർ എല്ലാം നോക്കിക്കോളുമെന്ന് പത്മജ കൂട്ടിച്ചേർത്തു.

‘കോൺഗ്രസും ബിജെപിയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. കോൺഗ്രസിലെ തമ്മിലടി തീർക്കൽ തന്നെ വലിയ പാടാണ്. ബിജെപിയിൽ വലിയ ടെൻഷനില്ല. പ്രവർത്തകർ പറയുന്ന വഴിയിൽ പോയാൽ മതി. നമ്മൾ ഒന്നും അറിയേണ്ട, അവരെല്ലാം നോക്കിക്കോളും. ടെൻഷൻ ഇല്ലാതെ കിടന്നുറങ്ങാം. ലീഡറുടെ മോളല്ലേ, പാർട്ടി ഒന്നും നോക്കാതെ പത്മേച്ചിക്ക് ഒരു വോട്ട് എന്നാണ് ആളുകൾ പറയുന്നത്. ഇതെല്ലാം വലിയ പോസിറ്റീവ് ആണ്’ പത്മജ പറഞ്ഞു.

അച്ഛൻ കെ. കരുണാകരൻ മക്കൾ തീരുമാനിക്കുന്നതിൽ കയ്യിടാൻ വരാറില്ല. തന്നോളം വളർന്നാൽ താൻ എന്നു വിളിക്കണം എന്ന വാദക്കാരനാണ്. മുമ്പ് പാർട്ടി പിളർന്നപ്പോൾ, അച്ഛൻ ഒരിക്കലും ചേരില്ലെന്ന് വിചാരിച്ച എൽഡിഎഫുമായി ചേർന്നിട്ടുണ്ട്. അച്ഛന്റെ കാര്യം പ്രവചിക്കാനാകില്ല. പക്ഷെ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ബിജെപിയിൽ വന്നേനെ എന്നു തോന്നിയിട്ടുണ്ട്. കാരണം കരുണാകരന് അത്രയ്ക്കും കോൺഗ്രസ് മടുത്തിരുന്നുവെനും പത്മജ പറഞ്ഞു.

രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങൾ രണ്ടാണ്. പാർട്ടി ജയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ സഹോദരൻ തോൽക്കണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോ. കോൺഗ്രസിൽ കെ. മുരളീധരന് നീതി ലഭിക്കുന്നില്ല. അച്ഛനും മുരളീധരനും പാർട്ടി വിട്ടപ്പോഴും പാർട്ടിയിൽ ഉറച്ചു നിന്നയാളാണ് താൻ. എന്നാൽ പിന്നീടും കോൺഗ്രസ് ദ്രോഹിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

Latest Stories

ധര്‍മടം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പേരെടുത്ത് പറഞ്ഞ് പിണറായി വിജയന്റെ കത്ത്; മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടേയും പേരുകളില്‍ അച്ചടിച്ച കത്തുകള്‍ വിതരണം ചെയ്തു

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജുവിന്റെ വിജയഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ആകാശ് തഴയശ്ശേരിൽ

'അത്തരം പദപ്രയോഗം അപലപനീയമാണ്, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒരു തരിമ്പും പാര്‍ട്ടിയോ മുന്നണിയോ അംഗീകരിക്കില്ലെന്ന് എം ലിജു

യു. പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഖേദം പ്രകടിപ്പിച്ച് എ. ഇർഷാദ്

സോണിയ ഗാന്ധിയുടെ അനാരോഗ്യം, രാഹുല്‍ ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി; പകരം ഖാര്‍ഗെയെത്തും

'ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണ്ണമായും അടച്ചുപൂട്ടണം'; വെടിനിര്‍ത്തലിന് യുഎസിന് മുന്നില്‍ കര്‍ശന ഉപാധികളുമായി ഇറാന്‍; യുഎസിന്റെ 15 ഇന നിര്‍ദേശത്തിന് അതേ നാണയത്തില്‍ മറുപടി

എം.കെ. മുനീറിൻ്റെ 48 ലക്ഷം രൂപയുടെ വായ്പ അടച്ചു തീർത്ത് മുസ്‌ലിം ലീ​ഗ്

'ശരീര അഴകും വാക് ചാതുരിയും വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു'; യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കായംകുളത്തെ ലീഗ് നേതാവ്

'പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം', രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ നീക്കി സുപ്രീം കോടതി

കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായത് ബിജെപി- സിപിഐഎം സഖ്യം കാരണം, ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം; ഡീല്‍ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല