ദുബായിൽ ബിസിനസ് ഇല്ല, അന്തം കമ്മികളാണ് ഇതിനു പുറകിൽ: ഫിറോസ് കുന്നംപറമ്പിൽ

ലോകത്ത് ഒരിടത്തും തനിക്ക് ബിസിനസില്ലെന്ന് അവകാശപ്പെട്ട് തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ അത് തുറന്നു പറയുമെന്നും അത് പറയാൻ ഒരു ഭയവുമില്ലെന്നും ഫിറോസ് പറഞ്ഞു. പോസ്റ്ററുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടന്നത്. കുറേ അന്തം കമ്മികളാണ് ഇതിനു പുറകിൽ. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ദുബായിൽ ബിസിനസുണ്ടെന്ന ആരോപണങ്ങൾക്ക്  ഫിറോസിന്റെ പ്രതികരണം.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ:

“ഞാൻ ഏതോ റിസോർട്ടിൽ സുഖചികിത്സക്ക് പോയി എന്നാണ് പറഞ്ഞുണ്ടാക്കിയത്. സത്യത്തിൽ ഒരു ഉഴിച്ചിലിന് പോകണമെന്ന് ഞാൻ ഉദ്ദേശിച്ചതാണ്. കാരണം ഏകദേശം പത്ത് പതിനാല് ദിവസത്തെ തിരഞ്ഞെടുപ്പ് ജോലികൾ.നിങ്ങൾക്കറിയാം ഈ തിരഞ്ഞെടുപ്പ് ജോലികൾ കഴിഞ്ഞാൽ പല ആളുകളും അവരുടെതായ ചികിത്സക്കും മറ്റും പോകും. ഇപ്പൊ എന്റെ എതിർ സ്ഥാനാർത്ഥി തന്നെ എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ചികിത്സയുടെ ഭാഗമായിട്ട് എവിടെയാണ്. നിങ്ങൾ കണ്ടല്ലോ അതിനി സുഖചികിത്സയാണോ മറ്റെന്തെങ്കിലും ചികിത്സയാണോ എന്നൊക്കെ അന്വേഷിക്കാൻ യുഡിഎഫിന്റെ ആളുകൾ നിൽക്കാറില്ല. അതവരുടെ വ്യക്തിപരമായ കാര്യമെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ മറ്റേ വിഭാഗം അങ്ങനെയല്ല. മലപ്പുറത്ത് പോയ വേളയിൽ അവിടെ ഒരു ആയുർവേദ ഹോസ്പിറ്റലിൽ പോയിരുന്നു. അവിടെ കയറുമ്പോൾ ഏഴു മണിയായിരുന്നു. ഡോക്ടർ പരിശോധിച്ചു. ചൂടുള്ള കിഴി ഒക്കെ വച്ചു തന്നു. അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല.”

“എനിക്ക് ദുബൈയിൽ ബിസിനസുണ്ടെന്ന് പ്രചരിപ്പിക്കുന്നണ്ട്. ആരോ ഉണ്ടാക്കിയ പോസ്റ്ററിന്റെ പുറകെ പലരും ഇത് വിശ്വസിച്ചു. രണ്ട് പെർഫ്യൂമുകൾ എന്റെ പേരു വച്ച് ഇറങ്ങുന്നുണ്ട്. ലാഭത്തിന്റെ ഇത്ര ശതമാനം നിങ്ങളുടെ ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ട് മാത്രം അതിന്റെ ബ്രാൻഡ് അംബാസഡറായി നമ്മൾ അവരുടെ കൂടെ നിന്നതാണ്. ഇപ്പോ ആ പെർഫ്യൂമുണ്ടോ ഇല്ലേ എന്നൊന്നും അറിയില്ല. എനിക്കതിന്റെ ലാഭത്തിന്റെ വിഹിതമൊന്നും കിട്ടിയിട്ടില്ല. അവർ പറഞ്ഞത് കച്ചവടം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിന്റെ പിറകെ പോയിട്ടുമില്ല. അന്ന് ആ  പെർഫ്യൂം ഇറങ്ങിയതിന്റെ ഭാഗമായി ഞാൻ സംസാരിച്ച വീഡിയോ ക്ലിപ്പുകൾ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പിന്നെ എന്റെ  കൈയിൽ പണമുണ്ടെങ്കിൽ ബിസിനസ്സ് ചെയ്യാൻ ആരുടെയും അനുവാദം വേണ്ട, ചെയ്യാനും അറിയാം. അതു പറയാൻ പേടിയുമില്ല. എനിക്ക് ദുബൈയിൽ എന്നല്ല, ലോകത്തെവിടെയും ബിസിനസ്സില്ല. ഇനി ഉണ്ടെങ്കിൽ ആ ബിസിനസ് തുടങ്ങുന്ന സമയത്ത് പച്ചയ്ക്ക് നിങ്ങളുടെ മുമ്പിൽ വന്നു പറയുകയും ചെയ്യും. അതിൽ എനിക്ക് ആരെയും പേടിയില്ല.”

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും