ദുബായിൽ ബിസിനസ് ഇല്ല, അന്തം കമ്മികളാണ് ഇതിനു പുറകിൽ: ഫിറോസ് കുന്നംപറമ്പിൽ

ലോകത്ത് ഒരിടത്തും തനിക്ക് ബിസിനസില്ലെന്ന് അവകാശപ്പെട്ട് തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ അത് തുറന്നു പറയുമെന്നും അത് പറയാൻ ഒരു ഭയവുമില്ലെന്നും ഫിറോസ് പറഞ്ഞു. പോസ്റ്ററുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടന്നത്. കുറേ അന്തം കമ്മികളാണ് ഇതിനു പുറകിൽ. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ദുബായിൽ ബിസിനസുണ്ടെന്ന ആരോപണങ്ങൾക്ക്  ഫിറോസിന്റെ പ്രതികരണം.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ:

“ഞാൻ ഏതോ റിസോർട്ടിൽ സുഖചികിത്സക്ക് പോയി എന്നാണ് പറഞ്ഞുണ്ടാക്കിയത്. സത്യത്തിൽ ഒരു ഉഴിച്ചിലിന് പോകണമെന്ന് ഞാൻ ഉദ്ദേശിച്ചതാണ്. കാരണം ഏകദേശം പത്ത് പതിനാല് ദിവസത്തെ തിരഞ്ഞെടുപ്പ് ജോലികൾ.നിങ്ങൾക്കറിയാം ഈ തിരഞ്ഞെടുപ്പ് ജോലികൾ കഴിഞ്ഞാൽ പല ആളുകളും അവരുടെതായ ചികിത്സക്കും മറ്റും പോകും. ഇപ്പൊ എന്റെ എതിർ സ്ഥാനാർത്ഥി തന്നെ എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ചികിത്സയുടെ ഭാഗമായിട്ട് എവിടെയാണ്. നിങ്ങൾ കണ്ടല്ലോ അതിനി സുഖചികിത്സയാണോ മറ്റെന്തെങ്കിലും ചികിത്സയാണോ എന്നൊക്കെ അന്വേഷിക്കാൻ യുഡിഎഫിന്റെ ആളുകൾ നിൽക്കാറില്ല. അതവരുടെ വ്യക്തിപരമായ കാര്യമെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ മറ്റേ വിഭാഗം അങ്ങനെയല്ല. മലപ്പുറത്ത് പോയ വേളയിൽ അവിടെ ഒരു ആയുർവേദ ഹോസ്പിറ്റലിൽ പോയിരുന്നു. അവിടെ കയറുമ്പോൾ ഏഴു മണിയായിരുന്നു. ഡോക്ടർ പരിശോധിച്ചു. ചൂടുള്ള കിഴി ഒക്കെ വച്ചു തന്നു. അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല.”

“എനിക്ക് ദുബൈയിൽ ബിസിനസുണ്ടെന്ന് പ്രചരിപ്പിക്കുന്നണ്ട്. ആരോ ഉണ്ടാക്കിയ പോസ്റ്ററിന്റെ പുറകെ പലരും ഇത് വിശ്വസിച്ചു. രണ്ട് പെർഫ്യൂമുകൾ എന്റെ പേരു വച്ച് ഇറങ്ങുന്നുണ്ട്. ലാഭത്തിന്റെ ഇത്ര ശതമാനം നിങ്ങളുടെ ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ട് മാത്രം അതിന്റെ ബ്രാൻഡ് അംബാസഡറായി നമ്മൾ അവരുടെ കൂടെ നിന്നതാണ്. ഇപ്പോ ആ പെർഫ്യൂമുണ്ടോ ഇല്ലേ എന്നൊന്നും അറിയില്ല. എനിക്കതിന്റെ ലാഭത്തിന്റെ വിഹിതമൊന്നും കിട്ടിയിട്ടില്ല. അവർ പറഞ്ഞത് കച്ചവടം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിന്റെ പിറകെ പോയിട്ടുമില്ല. അന്ന് ആ  പെർഫ്യൂം ഇറങ്ങിയതിന്റെ ഭാഗമായി ഞാൻ സംസാരിച്ച വീഡിയോ ക്ലിപ്പുകൾ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പിന്നെ എന്റെ  കൈയിൽ പണമുണ്ടെങ്കിൽ ബിസിനസ്സ് ചെയ്യാൻ ആരുടെയും അനുവാദം വേണ്ട, ചെയ്യാനും അറിയാം. അതു പറയാൻ പേടിയുമില്ല. എനിക്ക് ദുബൈയിൽ എന്നല്ല, ലോകത്തെവിടെയും ബിസിനസ്സില്ല. ഇനി ഉണ്ടെങ്കിൽ ആ ബിസിനസ് തുടങ്ങുന്ന സമയത്ത് പച്ചയ്ക്ക് നിങ്ങളുടെ മുമ്പിൽ വന്നു പറയുകയും ചെയ്യും. അതിൽ എനിക്ക് ആരെയും പേടിയില്ല.”

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്