ദുബായിൽ ബിസിനസ് ഇല്ല, അന്തം കമ്മികളാണ് ഇതിനു പുറകിൽ: ഫിറോസ് കുന്നംപറമ്പിൽ

ലോകത്ത് ഒരിടത്തും തനിക്ക് ബിസിനസില്ലെന്ന് അവകാശപ്പെട്ട് തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ അത് തുറന്നു പറയുമെന്നും അത് പറയാൻ ഒരു ഭയവുമില്ലെന്നും ഫിറോസ് പറഞ്ഞു. പോസ്റ്ററുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടന്നത്. കുറേ അന്തം കമ്മികളാണ് ഇതിനു പുറകിൽ. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ദുബായിൽ ബിസിനസുണ്ടെന്ന ആരോപണങ്ങൾക്ക്  ഫിറോസിന്റെ പ്രതികരണം.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ:

“ഞാൻ ഏതോ റിസോർട്ടിൽ സുഖചികിത്സക്ക് പോയി എന്നാണ് പറഞ്ഞുണ്ടാക്കിയത്. സത്യത്തിൽ ഒരു ഉഴിച്ചിലിന് പോകണമെന്ന് ഞാൻ ഉദ്ദേശിച്ചതാണ്. കാരണം ഏകദേശം പത്ത് പതിനാല് ദിവസത്തെ തിരഞ്ഞെടുപ്പ് ജോലികൾ.നിങ്ങൾക്കറിയാം ഈ തിരഞ്ഞെടുപ്പ് ജോലികൾ കഴിഞ്ഞാൽ പല ആളുകളും അവരുടെതായ ചികിത്സക്കും മറ്റും പോകും. ഇപ്പൊ എന്റെ എതിർ സ്ഥാനാർത്ഥി തന്നെ എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ചികിത്സയുടെ ഭാഗമായിട്ട് എവിടെയാണ്. നിങ്ങൾ കണ്ടല്ലോ അതിനി സുഖചികിത്സയാണോ മറ്റെന്തെങ്കിലും ചികിത്സയാണോ എന്നൊക്കെ അന്വേഷിക്കാൻ യുഡിഎഫിന്റെ ആളുകൾ നിൽക്കാറില്ല. അതവരുടെ വ്യക്തിപരമായ കാര്യമെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ മറ്റേ വിഭാഗം അങ്ങനെയല്ല. മലപ്പുറത്ത് പോയ വേളയിൽ അവിടെ ഒരു ആയുർവേദ ഹോസ്പിറ്റലിൽ പോയിരുന്നു. അവിടെ കയറുമ്പോൾ ഏഴു മണിയായിരുന്നു. ഡോക്ടർ പരിശോധിച്ചു. ചൂടുള്ള കിഴി ഒക്കെ വച്ചു തന്നു. അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല.”

“എനിക്ക് ദുബൈയിൽ ബിസിനസുണ്ടെന്ന് പ്രചരിപ്പിക്കുന്നണ്ട്. ആരോ ഉണ്ടാക്കിയ പോസ്റ്ററിന്റെ പുറകെ പലരും ഇത് വിശ്വസിച്ചു. രണ്ട് പെർഫ്യൂമുകൾ എന്റെ പേരു വച്ച് ഇറങ്ങുന്നുണ്ട്. ലാഭത്തിന്റെ ഇത്ര ശതമാനം നിങ്ങളുടെ ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ട് മാത്രം അതിന്റെ ബ്രാൻഡ് അംബാസഡറായി നമ്മൾ അവരുടെ കൂടെ നിന്നതാണ്. ഇപ്പോ ആ പെർഫ്യൂമുണ്ടോ ഇല്ലേ എന്നൊന്നും അറിയില്ല. എനിക്കതിന്റെ ലാഭത്തിന്റെ വിഹിതമൊന്നും കിട്ടിയിട്ടില്ല. അവർ പറഞ്ഞത് കച്ചവടം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിന്റെ പിറകെ പോയിട്ടുമില്ല. അന്ന് ആ  പെർഫ്യൂം ഇറങ്ങിയതിന്റെ ഭാഗമായി ഞാൻ സംസാരിച്ച വീഡിയോ ക്ലിപ്പുകൾ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പിന്നെ എന്റെ  കൈയിൽ പണമുണ്ടെങ്കിൽ ബിസിനസ്സ് ചെയ്യാൻ ആരുടെയും അനുവാദം വേണ്ട, ചെയ്യാനും അറിയാം. അതു പറയാൻ പേടിയുമില്ല. എനിക്ക് ദുബൈയിൽ എന്നല്ല, ലോകത്തെവിടെയും ബിസിനസ്സില്ല. ഇനി ഉണ്ടെങ്കിൽ ആ ബിസിനസ് തുടങ്ങുന്ന സമയത്ത് പച്ചയ്ക്ക് നിങ്ങളുടെ മുമ്പിൽ വന്നു പറയുകയും ചെയ്യും. അതിൽ എനിക്ക് ആരെയും പേടിയില്ല.”

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക