ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് നിലത്തിട്ട് വലിച്ചിഴച്ചു; വയോധികയ്ക്ക് അധ്യാപികയായ മകളുടെ ക്രൂര പീഡനം

തിരുവനന്തപുരം ചാക്കയില്‍ വയോധികയായ മാതാവിന് അധ്യാപികയായ മകളുടെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയത് അധ്യാപികയുടെ മകളാണ്. 80 വയസിലേറെ പ്രായമുള്ള മുത്തശ്ശിയെ അമ്മ നിരന്തരമായി മര്‍ദ്ദിക്കുന്നുവെന്ന് കാട്ടിയാണ് ചെറുമകള്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അധ്യാപികയായ സ്ത്രീ വയോധികയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി. വര്‍ഷങ്ങളായി വയോധിക മകളുടെ പീഡനം നേരിടുന്നതായി പരാതിയില്‍ പറയുന്നു. സ്‌ട്രോക്ക് വന്നിട്ടും മുത്തശ്ശിക്ക് ആവശ്യമായ ചികിത്സയോ മരുന്നോ അമ്മ നല്‍കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

വിദേശത്തായിരുന്ന പരാതിക്കാരി കഴിഞ്ഞ സെപ്റ്റംബറിലാണ് നാട്ടിലെത്തിയത്. അന്ന് മുതല്‍ അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മുത്തശ്ശിയെ ഉപദ്രവിക്കരുതെന്ന് പെണ്‍കുട്ടി വിലക്കിയിട്ടും അധ്യാപികയായ സ്ത്രീ പീഡനം തുടര്‍ന്നു. മുത്തശ്ശിക്കായി വാദിച്ച പെണ്‍കുട്ടിയോട് വീട് വിട്ട് പോകാനായിരുന്നു അധ്യാപിക പറഞ്ഞത്.

ഇതേ തുടര്‍ന്ന് പെണ്‍കുട്ടി തന്റെ മാതാവിനെതിരെ മുത്തശ്ശിയെ മര്‍ദ്ദിക്കുന്നുവെന്ന് കാട്ടി പേട്ട പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അധ്യാപിക സ്റ്റേഷനിലെത്തി പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വീട്ടില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും അറിയിച്ചു. ഇതോടെ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചതായും പെണ്‍കുട്ടി ആരോപിക്കുന്നു.

നിലവില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മറ്റൊരു വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസമാണ് മാതാവ് മുത്തശ്ശിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. മുത്തശ്ശിയെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ