ഏലം കർഷകർക്ക് പ്രതീക്ഷ: ആക്ഷൻ പ്ലാനുമായി കൃഷിവകുപ്പ്; റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

ഇടുക്കി ജില്ലയിൽ വേനൽചൂടിൽ ഏലം കൃഷി വരണ്ടുണങ്ങി നശിച്ചത് സംബന്ധിച്ച് ആക്ഷൻ പ്ലാനുമായി കൃഷിവകുപ്പ്. ആക്ഷൻ പ്ലാനിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 16ന് ജില്ലയിലെ വരൾച്ച ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ മന്ത്രി പി.പ്രസാദ് പ്രത്യേക ആക്‌ഷൻ പ്ലാൻ സമർപ്പിക്കാൻ നിർദേശം നൽകിയിരുന്നു.

പൂർണമായും ഭാഗികമായും കൃഷി നശിച്ചവർക്കുള്ള നഷ്‌ടപരിഹാരം നൽകാനുള്ള നിർദേശങ്ങൾ കൂടാതെ വരൾച്ചയെ പ്രതിരോധിക്കാനായി നടപ്പാക്കേണ്ട പദ്ധതികളും പ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്. പുനർ നിർമിക്കേണ്ട പോളിത്തീൻ, കോൺക്രീറ്റ് ജലസംഭരണികൾ, പുതുതായി നിർമിക്കേണ്ട കുളങ്ങൾ, ജലസംഭരണികൾ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ജലസേചനത്തിനായി മൈക്രോ സ്പ്രിങ്ക്ളറുകളുടെ ഉപയോഗം പരമാവധി വ്യാപിപ്പിക്കാനുള്ള നിർദേശം കൃഷി വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്.

വേനൽക്കാലത്ത് മണ്ണിലെ ചൂട് കുറയ്ക്കാൻ മൾച്ചിങ്(പുതയൊരുക്കൽ) സ്വീകരിക്കണം. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് കല്ല്, മണ്ണ് കയ്യാലകൾ നിർമിക്കുന്നതിന് മുൻഗണന നൽകണം. ഏലത്തോട്ടങ്ങളിൽ തണലിനായി നട്ടു വളർത്തുന്ന മരങ്ങൾ വേനൽ ചൂടിനെ പ്രതിരോധിക്കുമെന്നതിനാൽ കർഷകർ ഇക്കാര്യം ഉറപ്പ് വരുത്തണം. മഴക്കാലത്ത് ഇലപൊഴിക്കുന്ന ചില മരങ്ങൾ വേനൽക്കാലത്ത് കൃഷിയിടത്തെ വേനൽ ചൂടിൽ നിന്ന് സംരക്ഷിക്കും. ഇൻ്റഗ്രേറ്റഡ് ന്യൂട്രിഷ്യൻഡ് മാനേജ്മെന്റ്(ഐഎൻഎം), ഇൻ്റഗ്രേറ്റഡ് പെസ്‌റ്റ് മാനേജ്മെന്റ് എന്നിവ ഏലത്തോട്ടങ്ങളിൽ നടപ്പാക്കണമെന്നും നിർദേശമുണ്ട്.

വരൾച്ചയെ തുടർന്ന് ജില്ലയിൽ 22,311 കർഷകർക്ക് 113 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. ഒരു വർഷം ശരാശരി 800 കിലോഗ്രാം ഏലക്കായാണ് ഒരു ഹെക്‌ടറിൽ നിന്നുള്ള ഉൽപാദനം. ശരാശരി ഒരു കിലോഗ്രാം ഏലക്കായുടെ വില 1600 രൂപ വച്ച് കണക്കാക്കിയാൽ ഈ വർഷം ഏലം കർഷകർക്ക് 2,869. 17 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്