കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം തിരുവനന്തപുരത്ത്; പ്രതിഷേധവുമായി ഹൈബി ഈഡന്‍

കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്യും. എന്നാല്‍ ഉദ്ഘാടനം തലസ്ഥാനത്തേക്ക് മാറ്റിയതില്‍ പ്രതിഷേധവുമായി എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്തുവന്നു.

ആദ്യഘട്ട സര്‍വീസിനായി ബോട്ടുകള്‍ ഒരുങ്ങിയിട്ടും ഉദ്ഘാടനം വൈകിപ്പിച്ച പ്രതിഷേധത്തിന് പുറമേയാണ് എംപി യുടെ പരാതി. കൊച്ചി നഗരത്തെയും സമീപ ദ്വീപുകളെയും ബന്ധിപ്പിച്ച് ജലഗതാഗതമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ക്രിസ്മസിലേക്ക് നീട്ടിവച്ചു. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനായില്ല. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരക്കിട്ടാണ് ഉദ്ഘാടനം തീരുമാനിച്ചത്.

ജനപ്രതിനികളെ പോലും അറിയിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഹൈബി ഈഡന്റെ ആരോപണം. 23 ബോട്ടുകളും 38 ജെട്ടികളുമാണ് വാട്ടര്‍ മെട്രോ പദ്ധതിയിലുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 14 ജെട്ടികള്‍ പണിതീര്‍ത്ത് സര്‍വീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ നിലവില്‍ 8 ബോട്ടുകളും 5 ജെട്ടികളുമാണ് തയ്യാറായിരിക്കുന്നത്. മറ്റുളളവയുടെ പണികള്‍ തുടരുകയാണ്. ആദ്യഘട്ട സര്‍വീസിന് ഇത് മതിയാകുമെന്നിരിക്കെ ഉദ്ഘാടനം വൈകിപ്പിച്ചത് പദ്ധതിയുടെ പ്രാധാന്യം കുറച്ചെന്നാണ് വിമര്‍ശനം.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്