പൊങ്കാലയ്ക്ക് ചൂട്ടു വില്‍ക്കാന്‍ എത്തിയവരില്‍ നിന്നും പണം പിരിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; വിശദീകരണം തേടുമെന്ന് കോര്‍പറേഷന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ചൂട്ടു വില്‍ക്കാനെത്തിയ ആളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീയായി 500 രൂപ പിരിച്ചതായി ആരോപണം. പുഞ്ചക്കരി സ്വദേനിയില്‍ നിന്നാണ് പണം പിരിച്ചത്. ഫോര്‍ട്ട് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് ഫീ ഈടാക്കിയത്.

സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. മണ്‍കലത്തില്‍ മായം കണ്ടെത്തിയതോടെ താല്‍ക്കാലിക വില്‍പ്പനയ്ക്ക് കോര്‍പ്പറേഷന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കൊതുമ്പും ചൂട്ടും വില്‍ക്കുന്നവരില്‍ നിന്നും ചിലയിടങ്ങളില്‍ രജിസ്‌ട്രേഷന്‍ ഫീ ഈടാക്കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എല്ലാവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീ ഈടാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

വഴിവാണിഭം നടത്തുന്നവരില്‍ നിന്ന് മാത്രം ഫീസ് ഈടാക്കാനായിരുന്നു നിര്‍ദേശം എന്നാണ് കോര്‍പറേഷന്‍ പറയുന്നത്. അതേസമയം, ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ തലസ്ഥാനനഗരം വെടിപ്പാക്കിയിരുന്നു.

2000 തൊഴിലാളികളാണ് നഗരസഭ വൃത്തിയാക്കിയത്. കോര്‍പറേഷന്റെ 800 ശുചീകരണ തൊഴിലാളികള്‍ക്ക് പുറമെ പൊങ്കാലയ്ക്കായി 1200 പേരെ ദിവസക്കൂലിക്ക് ജോലിക്കെടുത്തിരുന്നു. നഗരത്തിലെ 15 ഹെല്‍ത്ത് സര്‍ക്കിളുകളിലായി ഇവരെ വിന്യസിച്ചായിരുന്നു ശുചീകരണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി