'65 ലക്ഷം കടബാധ്യയുള്ള വിവരം അറിയില്ലായിരുന്നു, പണയം വച്ച പെൺകുട്ടിയുടെ മാല തിരിച്ചെടുക്കാൻ പണം നൽകിയിരുന്നു'; വെഞ്ഞാറമൂട് കൂട്ട കൊലകേസിൽ പിതാവിന്റെ മൊഴി

നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലകേസിൽ പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്നും 15 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന വിവരം അറിയാമായിരുന്നുവെന്നും അഫാന്റെ പിതാവ് പൊലീസിന് മൊഴി നൽകി.

കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നു. എന്നാൽ ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയിൽ നിന്നും വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന വിവരം അറിയാമായിരുന്നു. അഫാന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെൺകുട്ടിയുടെ സ്വർണ മാല പണയം വെച്ചിരുന്നു. ആ മാല പണയത്തിൽ നിന്നും എടുത്ത് നൽകാൻ 60,000 രൂപ ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹിം പറഞ്ഞു.

സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്. അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിന് പിന്നിലെ കാരണം സാമ്പത്തിക ബാധ്യത തന്നെയെന്നാണ് പൊലീസ് പറയുന്നത്. കടക്കാർ പണത്തിനായി നിരന്തരം കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നുവെന്ന് റൂറൽ എസ്പി കെ എസ് സുദർശനൻ പറഞ്ഞു.

ഇതേ തുടർന്ന് ഏറെ നാളായി ആത്മഹത്യ ചെയ്യാൻ കുടുംബം ആലോചിച്ചിരുന്നു. പതിനാല് പേരിൽ നിന്നായി 64 ലക്ഷം രൂപയാണ് കുടുംബം കടം വാങ്ങിയത്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റേതെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കും. ഫർസാനയോട് എന്തെങ്കിലും വിരോധം ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം പ്രതിയുടെ അച്ഛന്റെ മൊഴി എടുക്കുമെന്നും അഫാന്റെ മാനസിക നില പരിശോധിക്കുമെന്നും എസ്പി കെ എസ് സുദർശനൻ പറഞ്ഞു. അഫാന്റേത് അസാധാരണ പെരുമാറ്റം ആണ് അതുകൊണ്ട് തന്നെ മാനസിക വിദഗ്ധരുടെ സാനിധ്യത്തിൽ ചോദ്യം ചെയ്യുമെന്നും എസ്പി കൂട്ടിച്ചേർത്തു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി