'തന്റെ മകന്‍ വീട്ടിലെത്തി പറഞ്ഞിട്ടും മമ്മൂട്ടി വാക്ക് മാറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു'; താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയെന്ന് ആവര്‍ത്തിച്ച് കണ്ണന്താനം

നടന്‍ മമ്മൂട്ടിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. തന്റെ മകന്‍ വീട്ടിലെത്തി പറഞ്ഞിട്ടും മമ്മൂട്ടി വാക്ക് മാറ്റിയില്ലെന്നാണ് കണ്ണന്താനം പറഞ്ഞത്. തിരഞ്ഞെടുപ്പ് ദിവസം എറണാകുളത്ത് ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളായ ഹൈബി ഈഡനും പി.രാജീവും മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ നേരത്തെ കണ്ണന്താനം രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് തന്റെ മകന്‍ മമ്മൂട്ടിയുടെ പ്രതികരണമറിയാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതായി കണ്ണന്താനം വെളിപ്പെടുത്തിയിരിക്കുന്നത്. അന്നേരം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. താരത്തിന്റെ ഭാര്യ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. ഫോണ്‍ അവര്‍ തന്റെ മകന് കൈമാറി. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന മാറ്റി പറയണമെന്ന് തന്റെ മകന്‍ ആവശ്യപ്പെട്ടു. പക്ഷേ മമ്മൂട്ടി വിസമ്മതിച്ചതായിട്ടാണ് കണ്ണന്താനം പറയുന്നത്.

തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇടതു വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ കൂടെ നിര്‍ത്തി ഇവര്‍ മികച്ചവരാണെന്ന് പറയുന്നത് ശരിയാണോ. താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു