ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ടു, ബിവറേജസില്‍ വടിവാള്‍ വീശിയ ഗുണ്ട പിടിയില്‍

തൃശൂരില്‍ ബിവറേജസ് ഔട്ട്ലെറ്റില്‍ ക്യൂ നില്‍ക്കാതെ വടിവാള്‍ എടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ രാകേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ അന്തിക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലായിരുന്നു സംഭവം. നിരവധി പേര്‍ നില്‍ക്കെയാണ് ക്യൂ തെറ്റിച്ച് രണ്ട് പേര്‍ മദ്യം വാങ്ങാന്‍ എത്തിയത്. ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ വടിവാള്‍ എടുത്ത് വീശുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ക്യൂ തെറ്റിച്ച് ബിവറേജസ് കൗണ്ടറിനു മുന്നിലെത്തിയ ആളോട് ജീവനക്കാര്‍ ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ മദ്യം ആവശ്യപ്പെട്ട് കയര്‍ക്കുകയും, സ്ഥാപനത്തിലെ ബില്ലിംഗ് മെഷീന്‍ തല്ലി തകര്‍ക്കുയും ചെയ്തു. ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന വടിവാള്‍ എടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

പ്രതിയെ സംഭവശേഷം അന്തിക്കാട് നിന്നുമാണ് പൊലീസ് പിടികൂടിയത്. ജില്ലയിലെ 3 കൊലപാതക കേസുകളില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാകേഷ്. ഈ അടുത്താണ് ഇയാള്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം