'രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ദിവ്യയോ മറ്റ് ഐഎഎസുകാരോ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ കമ്മികള്‍ ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കുമോ'; ചോദ്യവുമായി ഹരീഷ് വാസുദേവന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാ സെക്രട്ടറിമാരെ നിയമിക്കുമ്പോള്‍ സിവില്‍ സര്‍വീസുകാരുടെ പുകഴ്ത്തലിനു മാത്രമാണൊ തിരിച്ചുള്ള വിമര്‍ശനത്തിനും ഈ സംരക്ഷണം ഉണ്ടാകുമോയെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അയാളുടെ കീഴില്‍ ജോലി ചെയ്ത അനുഭവം വെച്ച് ദിവ്യയോ മറ്റേതെങ്കിലും ഐഎഎസ് കാരനോ കാരിയോ അയാളെ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ ഇതേ നിലപാട് ആയിരിക്കുമോ ഈ കമ്മികള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന് അദേഹം ചോദിച്ചു.

സിവില്‍ സര്‍വന്റ്‌സിന്റെ അഭിപ്രായത്തിനു ഇതേ സ്വാതന്ത്ര്യമുണ്ടാവുമോ?? അതോ അപ്പോള്‍ ”സിവില്‍ സര്‍വന്റ്‌സ് പാലിക്കേണ്ട പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി, സോഷ്യല്‍ മിഡിയ മര്യാദകള്‍, ചട്ടലംഘനം” എന്നിവയെപ്പറ്റി സ്റ്റഡി ക്ലാസ് ഉണ്ടാകുമോ? ഒന്ന് അറിഞ്ഞിരിക്കാനാണെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദിവ്യ ഐഎഎസിന്റെ കെകെആര്‍ പുകഴ്ത്തല്‍ വിവാദം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. സ്വതന്ത്ര വ്യക്തി എന്ന നിലയില്‍ അതവരുടെ അവകാശമാണെന്നും അതില്‍ തെറ്റില്ലെന്നും ചില സിപിഎം അനുകൂലികള്‍. ശബരീനാഥന്റെ ഭാര്യ ആയതുകൊണ്ട് ഭര്‍ത്താവ് അവരെ നിലയ്ക്ക് നിര്‍ത്തണമെന്നും ചില കോണ്‍ഗ്രസ് അനുകൂലികള്‍.

എന്റെ സംശയം ഇതാണ്. കെ.കെ രാഗേഷ് നേതൃഗുണം ഇല്ലാത്ത ആളാണ് എന്നാണവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നതെങ്കില്‍ ഇതേ മൗലികാവകാശ വാദം ആ കമ്മികള്‍ക്ക് ഉണ്ടാകുമായിരുന്നോ? രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാ സെക്രട്ടറിമാരെ നിയമിക്കുമ്പോള്‍ സിവില്‍ സര്‍വീസുകാരുടെ പുകഴ്ത്തലിനു മാത്രമാണൊ തിരിച്ചുള്ള വിമര്‍ശനത്തിനും ഈ സംരക്ഷണം ഉണ്ടാകുമോ?.

ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അയാളുടെ കീഴില്‍ ജോലി ചെയ്ത അനുഭവം വെച്ച് ദിവ്യയോ മറ്റേതെങ്കിലും ഐഎഎസ് കാരനോ കാരിയോ അയാളെ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ ഇതേ നിലപാട് ആയിരിക്കുമോ ഈ കമ്മികള്‍ ഉയര്‍ത്തിപ്പിടിക്കുക?? സിവില്‍ സര്‍വന്റ്‌സിന്റെ അഭിപ്രായത്തിനു ഇതേ സ്വാതന്ത്ര്യമുണ്ടാവുമോ?? അതോ അപ്പോള്‍ ”സിവില്‍ സര്‍വന്റ്‌സ് പാലിക്കേണ്ട പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി, സോഷ്യല്‍ മിഡിയ മര്യാദകള്‍, ചട്ടലംഘനം” എന്നിവയെപ്പറ്റി സ്റ്റഡി ക്ലാസ് ഉണ്ടാകുമോ?? ഒന്ന് അറിഞ്ഞിരിക്കാനാണ്.

ഭാര്യയെ നിലയ്ക്ക് നിര്‍ത്താനുള്ള ഉപദേശം ശബരിക്ക് നല്‍കുന്ന ചില കൊങ്ങികളുടെ നിലവാരമോര്‍ത്ത് സഹതപിക്കുകയെ വഴിയുള്ളൂ. ഒരു വീട്ടിലെ ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും ഒരേ രാഷ്ട്രീയാഭിപ്രായമോ രാഷ്ട്രീയ വിശ്വാസമോ ഉണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ജീവിത പങ്കാളിയുടെ രാഷ്ട്രീയ അഭിപ്രായം വ്യത്യസ്തമെങ്കിലും അത് പുലര്‍ത്താനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് ഒപ്പം നില്‍ക്കുക എന്നതാണ് പങ്കാളിക്ക് ചെയ്യാനുള്ളത്. അല്ലാതെ അവനവന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കലല്ല.

മുദ്രാവാക്യത്തില്‍ നിങ്ങള്‍ വിളിക്കുന്ന ‘ജനാധിപത്യം’ സ്വന്തം വീട്ടില്‍ ശീലമില്ലാത്തതിന്റെ കുഴപ്പമാണ് നിങ്ങള്‍ക്ക്. ശബരി ശബരിയുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദിവ്യ ദിവ്യയുടെയും. രണ്ട് വ്യക്തികള്‍ ആണ്, അത്രേയുള്ളൂ.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി