ബസില്‍ വെച്ച് ഉപദ്രവിച്ചു; പ്രതിയെ ടൗണിലൂടെ ഓടിച്ചു പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ച് യുവതി

കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് അതിക്രമം കാണിച്ചയാളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ധീരമായി പിടികൂടിയത്. മാണിയാട്ട് സ്വദേശി രാജീവന്‍ (52) ആണ് അറസ്റ്റിലായത്.

കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത്. സ്വകാര്യ ബസ് സമരമായതിനാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ തിരക്കായിരുന്നു. നീലീശ്വരത്ത് വെച്ചാണ് ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്.

ഇതോടെ യുവതി പല തവണ അയാളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഉപദ്രവം തുടരുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാര്‍ ആരും തന്നെ പ്രതികരിച്ചില്ല. തുടര്‍ന്ന് ആരതി പിങ്ക് പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെ ആരതിയും ഇയാളെ പിടിക്കാന്‍ പിറകേ ഓടി. പ്രതി രക്ഷപ്പെട്ടാല്‍ പരാതിക്കൊപ്പം നല്‍കാന്‍ ഫോട്ടോയും എടുത്തുവെച്ചിരുന്നു.

ഇതിനിടെ രക്ഷപ്പെടാനായി പ്രതി ലോട്ടറിക്കടയില്‍ കയറി നിന്നു. ആരതി സമീപത്തുള്ള മറ്റ് കടക്കാരോട് വിവരം പറഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് ഇയാളെ പിടികൂടി തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി രാജീവനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കാഞ്ഞങ്ങാട് നെഹ്റു കോളജില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് ആരതി ബിരുദപഠനം പൂര്‍ത്തിയാക്കിയത്. എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു ആരതി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ