തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ വെട്ടി

തിരുവനന്തപുരം വിഴിഞ്ഞത്തെ പെട്രോള്‍പമ്പില്‍ ആക്രമണം. വെട്ടു കത്തിയുമായി എത്തിയ യുവാക്കള്‍ പെട്രോള്‍പമ്പിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ചു. ഇന്നലെ രാത്രി 11:30നായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി വിഴിഞ്ഞം ജംഗ്ഷന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ ബൈക്കില്‍ യുവാക്കളാണ് ജീവനക്കാരനെ വെട്ടിയത്. ഇവരില്‍ ഒരാള്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ട ജീവനക്കാരന്‍, പെട്രോള്‍ പമ്പില്‍ വെച്ച് ഫോണില്‍ സംസാരിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് ജീവനക്കാരനുമായി വാക്കേറ്റമുണ്ടായി.

തര്‍ക്കത്തിന് ശേഷം അവിടെ നിന്ന് പോയ യുവാക്കള്‍ വെട്ടുകത്തിയുമായി തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. പമ്പില്‍ അപ്പോൾ രണ്ടു പേരാണ് ഉണ്ടായിരുന്നത്. യുവാക്കള്‍ ജീവനക്കാരനെ വെട്ടുമ്പോള്‍ പമ്പില്‍ ഉണ്ടായിരുന്നു മറ്റൊരു ജീവനക്കാരന്‍ തടയാന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നു. ഗുരുതരമായ പരിക്കേറ്റ ജീവനക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ