ജി20 ഉച്ചകോടി കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായങ്ങളേയും തകര്‍ക്കും: വീ 20 കേരള

ജി 20 ഉച്ചകോടിക്കെതിരെ വീ 20 കേരളയും വിവിധ സാമൂഹിക സംഘടനകളും കൊച്ചി ഗാന്ധി സ്മൃതിയില്‍ സംയുക്തമായി പ്രതിഷേധിച്ചു. കര്‍ഷകരേയും, ദലിത്- ആദിവാസി വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ ലക്ഷ്യമിടുന്ന ജി 20 ഉച്ചകോടി ജനാധിപത്യവിരുദ്ധമാണെന്ന് വീ 20 കേരള അഭിപ്രായപ്പെട്ടു.

ജി20 ഉച്ചകോടി നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായങ്ങളേയും തകര്‍ക്കുന്നതാണെന്ന് വീ 20 വ്യക്തമാക്കി. ഡല്‍ഹിയില്‍ ചേരികള്‍ പൊളിക്കുകയും വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തതിലൂടെ 250,000-ലധികം മനുഷ്യര്‍ക്ക് വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടതായി വീ 20 കേരള ആരോപിച്ചു.

അവകാശങ്ങളെ ഹനിക്കുകയും ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ടതെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. സി ആര്‍ നീലകണ്ഠന്‍, ശരത് ചേലൂര്‍, ജോണ്‍ ജോസഫ്, ബാബുരാജ് എംപി, തോമസ് മാത്യു, ബിജോയ് ഡേവിഡ്, എം ഡി തോമസ്, ടിഎം സത്യന്‍, കെവി ബിജു, അഖി നന്ദിയോട്, ബാബു ജോസഫ് എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി