നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വാദം പൊളിയുന്നു; മൂന്നാം പ്രതിയാക്കി കേസെടുത്ത് കരമന പൊലീസ്

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ നിക്ഷേപ തട്ടിപ്പില്‍ കേസെടുത്ത് തിരുവനന്തപുരം കരമന പൊലീസ്.
അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് കേസിലാണ് വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 300 പേര്‍ക്ക് 13 കോടി രൂപ നഷ്ടമായതായാണ് പരാതി. നിക്ഷേപകര്‍ ഇത് സംബന്ധിച്ച് നേരത്തേ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശാന്തിവിള സ്വദേശിയായ നിക്ഷേപകന്‍ മധുസൂദനന്‍ കരമന പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.

പത്ത് ലക്ഷം രൂപയാണ് മധുസൂദനന്‍ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ചിരുന്നത്. ശിവകുമാര്‍ പറഞ്ഞത് പ്രകാരമാണ് താന്‍ പണം നിക്ഷേപിച്ചതെന്നാണ് മധുസൂദനന്‍ പരാതിയില്‍ പറയുന്നത്. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന്‍ ആണ് കേസിലെ ഒന്നാം പ്രതി. രാജേന്ദ്രന്‍ സുനില്‍കുമാറിന്റെ ബിനാമിയാണെന്ന് നിക്ഷേപകര്‍ മുന്‍പ് ആക്ഷേപം ഉന്നയിച്ചിരുന്നു.

നേമം, വെള്ളായണി, കിള്ളിപ്പാലം എന്നിവിടങ്ങളില്‍ സൊസൈറ്റിയ്ക്ക് ശാഖകള്‍ ഉണ്ടായിരുന്നു. മൂന്ന് ശാഖകളിലായി പണം നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായതായി പരാതിയുള്ളത്. നേരത്തേ വിഎസ് ശിവകുമാറിന്റെ വീടിന് മുന്നിലും നിക്ഷേപകര്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ തനിക്ക് രാജേന്ദ്രനുമായി യാതൊരു ബന്ധവുമില്ലെന്നും സൊസൈറ്റിയുടെ ഉദ്ഘാടനം മാത്രമാണ് താന്‍ നടത്തിയതെന്നുമായിരുന്നു അന്ന് വിഎസ് ശിവകുമാര്‍ പ്രതികരിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക