നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വാദം പൊളിയുന്നു; മൂന്നാം പ്രതിയാക്കി കേസെടുത്ത് കരമന പൊലീസ്

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ നിക്ഷേപ തട്ടിപ്പില്‍ കേസെടുത്ത് തിരുവനന്തപുരം കരമന പൊലീസ്.
അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് കേസിലാണ് വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 300 പേര്‍ക്ക് 13 കോടി രൂപ നഷ്ടമായതായാണ് പരാതി. നിക്ഷേപകര്‍ ഇത് സംബന്ധിച്ച് നേരത്തേ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശാന്തിവിള സ്വദേശിയായ നിക്ഷേപകന്‍ മധുസൂദനന്‍ കരമന പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.

പത്ത് ലക്ഷം രൂപയാണ് മധുസൂദനന്‍ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ചിരുന്നത്. ശിവകുമാര്‍ പറഞ്ഞത് പ്രകാരമാണ് താന്‍ പണം നിക്ഷേപിച്ചതെന്നാണ് മധുസൂദനന്‍ പരാതിയില്‍ പറയുന്നത്. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന്‍ ആണ് കേസിലെ ഒന്നാം പ്രതി. രാജേന്ദ്രന്‍ സുനില്‍കുമാറിന്റെ ബിനാമിയാണെന്ന് നിക്ഷേപകര്‍ മുന്‍പ് ആക്ഷേപം ഉന്നയിച്ചിരുന്നു.

നേമം, വെള്ളായണി, കിള്ളിപ്പാലം എന്നിവിടങ്ങളില്‍ സൊസൈറ്റിയ്ക്ക് ശാഖകള്‍ ഉണ്ടായിരുന്നു. മൂന്ന് ശാഖകളിലായി പണം നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായതായി പരാതിയുള്ളത്. നേരത്തേ വിഎസ് ശിവകുമാറിന്റെ വീടിന് മുന്നിലും നിക്ഷേപകര്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ തനിക്ക് രാജേന്ദ്രനുമായി യാതൊരു ബന്ധവുമില്ലെന്നും സൊസൈറ്റിയുടെ ഉദ്ഘാടനം മാത്രമാണ് താന്‍ നടത്തിയതെന്നുമായിരുന്നു അന്ന് വിഎസ് ശിവകുമാര്‍ പ്രതികരിച്ചത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ