മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോണ്‍ഗ്രസിനായി പോരാടും; രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി നല്‍കാന്‍ ടിക്കാറാം മീണ

കേരള മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ടിക്കാറാം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 35 വര്‍ഷം കേരളത്തിലെ സേവനം പൂര്‍ത്തിയാക്കി 2022 മാര്‍ച്ച് ഒന്നിനാണ് അദേഹം വിരമിച്ചത്.
രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ടിക്കാറാം മീണ 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. വിവിധ ജില്ലകളില്‍ കലക്ടര്‍, വിവിധ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര പ്ലാനിങ് കമീഷനിലും പ്രവര്‍ത്തിച്ചു. സംസ്ഥാന കാര്‍ഷികകോല്‍പാദന കമീഷണര്‍ ചുമതല വഹിച്ച അദ്ദേഹം കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. കൃഷി വകുപ്പില്‍നിന്നാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എന്ന ചുമതലയിലേക്ക് വരുന്നത്.

സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കപ്പെട്ട അദ്ദേഹം ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.രാജസ്ഥാനിലെ സാവായ് മധോപൂര്‍ സ്വദേശിയായ ജയ് റാം മീണയുടെ ആറുമക്കളില്‍ ഇളയ മകനാണ് ടിക്കാറാം മീണ. ജവഹര്‍ ലാല്‍ നെഹ്രുവിന്റെ പ്രസംഗങ്ങളുടെ കടുത്ത ആരാധകനായിരുന്നു പിതാവ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച നെഹ്രു നടത്തിയ പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചത്.

തന്റെ ആറുമക്കളില്‍ രണ്ട് പേര്‍ക്കെങ്കിലും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എല്ലാ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം എന്നത് ആ കര്‍ഷകന് താങ്ങാനാവുമായിരുന്നില്ല. മുത്തമകന്‍ രത്തന്‍ ലാല്‍, ഇളയ മകന്‍ ടിക്കാറാം മീണ എന്നിവര്‍ക്കായിരുന്നു അവസരം ലഭിച്ചത്. ഇരുവരും പിന്നീട് സിവില്‍ സര്‍വീസില്‍ എത്തുകയും ചെയ്തു.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ