പെണ്‍കുഞ്ഞ് മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം കടിച്ചത് മൂലമെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം

തൃശൂര്‍ തിരുവില്വാലയില്‍ ബാലിക മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലന്ന് ഫോറന്‍സിക് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. പന്നിപ്പടക്കം പൊട്ടിയാണ് കുട്ടി മരിച്ചതെന്നാണ് വിദഗ്ധപരിശോധനാഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 25 വാണ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ ഏക മകള്‍ ആദിത്യശ്രീ മരിച്ചത്. ക്രൈസ്റ്റ് ന്യു ലൈഫ് സ്‌കൂളിലെ 3 ാംക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യ ശ്രീ.

പറമ്പില്‍ നിന്നും കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പോട്ടാസ്യം ക്‌ളോറേറ്റ് സര്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ആദ്യം അപകട സ്ഥലം സന്ദര്‍ശിച്ച പൊലീസിന്റെ വിദഗ്ധ സംഘം ഇത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കണ്ടെത്തിയത്.

എന്നാല്‍ കുട്ടിയ പോസ്റ്റുമാര്‍ട്ടം ചെയ്ത് തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. ഉന്‍മേഷ് ഇത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുളള മരണമല്ലന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി