പെണ്‍കുഞ്ഞ് മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം കടിച്ചത് മൂലമെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം

തൃശൂര്‍ തിരുവില്വാലയില്‍ ബാലിക മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലന്ന് ഫോറന്‍സിക് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. പന്നിപ്പടക്കം പൊട്ടിയാണ് കുട്ടി മരിച്ചതെന്നാണ് വിദഗ്ധപരിശോധനാഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 25 വാണ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ ഏക മകള്‍ ആദിത്യശ്രീ മരിച്ചത്. ക്രൈസ്റ്റ് ന്യു ലൈഫ് സ്‌കൂളിലെ 3 ാംക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യ ശ്രീ.

പറമ്പില്‍ നിന്നും കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പോട്ടാസ്യം ക്‌ളോറേറ്റ് സര്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ആദ്യം അപകട സ്ഥലം സന്ദര്‍ശിച്ച പൊലീസിന്റെ വിദഗ്ധ സംഘം ഇത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കണ്ടെത്തിയത്.

എന്നാല്‍ കുട്ടിയ പോസ്റ്റുമാര്‍ട്ടം ചെയ്ത് തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. ഉന്‍മേഷ് ഇത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുളള മരണമല്ലന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ