മരടിലെ ഫ്‌ളാറ്റുകളില്‍ മോഷണം നടന്നതായി ഉടമകള്‍

മരടിലെ ഫ്‌ളാറ്റുകളില്‍ മോഷണം നടന്നെന്ന ആരോപണവുമായി ഫ്ളാറ്റുടമകള്‍ രംഗത്ത്. തങ്ങളുടെ ഫ്ലാറ്റുകളില്‍ നിന്ന് എ സി ഉള്‍പ്പെടെ മോഷണം പോയതായി ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ചുമതലയുള്ള കമ്പനികള്‍ സഹകരിക്കുന്നില്ലെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആരോപിച്ചു. ഫ്‌ളാറ്റുകളില്‍ അവശേഷിക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഉടമകളെത്തിയപ്പോഴാണ് സാധനങ്ങള്‍ മോഷണം പോയ വിവരം അറിഞ്ഞത്.

ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മരട് നഗരസഭ ഉദ്യോസ്ഥരുടെ സാന്നിദ്ധ്യത്തില്‍ സാധനങ്ങള്‍ മാറ്റാമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് ഉടമകള്‍ ഫ്‌ളാറ്റുകളിലെത്തിയത്. സാധനങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാര നിര്‍ണയ സമിതിക്ക് പരാതി നല്‍കി. ഇതേതുടര്‍ന്നാണ് എയര്‍ കണ്ടീഷനറുകളും ഫാനുകളും സാനിറ്ററി ഉപകരണങ്ങളും നീക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒരു ദിവസത്തെ അനുമതി ലഭിച്ചത്.

ഇതിനിടെ ഏഴ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാര നിര്‍ണയ സമിതി ഇന്നലെ ശിപാര്‍ശ ചെയ്തു. ഇതോടെ 227 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിയായി.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം