സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ശമ്പളവും പെന്‍ഷനും മുടക്കാനാവില്ലെന്ന് ധനവകുപ്പ്

ശമ്പളപരിഷ്‌ക്കരണത്തിന് പിന്നാലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് സംസ്ഥാനം. ജനങ്ങളുടെ ജീവിതചിലവ് കൂടുമ്പോള്‍ കടുത്ത പ്രസിസന്ധിക്കിടയിലും ശമ്പളവും പെന്‍ഷനും മുടക്കാനാകില്ലെന്ന് ധനവകുപ്പ് സൂചിപ്പിച്ചു. കടുത്ത സാമ്പത്തിക അച്ചടക്കം കാട്ടാതെ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കിയതോടെ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി പുതിയ സാമ്പത്തിക വര്‍ഷം കൂടുതല്‍ രൂക്ഷമാവുകയാണ്..

തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് ശമ്പളപരിഷ്‌ക്കരണം പ്രാബല്യത്തില്‍ വന്നതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം കൂടിയത്. പ്രതിമാസം അയ്യായിരം കോടിക്ക് മുകളിലാണ് ശമ്പളത്തിനും പെന്‍ഷനുമായി ഖനജാവില്‍ നിന്ന് ചിലവാകുന്നത്. കൂടാതെ നൂറ് കോടിക്കടുത്ത് ക്ഷേമപെന്‍ഷനും. കോവിഡ് കാലത്ത് റവന്യൂനഷ്ടമുണ്ടായപ്പോള്‍ ശമ്പളം പരിഷ്‌ക്കരണം നടത്തിയ ഏക സംസ്ഥാനമായിരുന്നു കേരളം.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം കടംതിരിച്ചടയ്ക്കാനായി കൂടുതല്‍ തുക മാറ്റിവെയ്‌ക്കേണ്ടി വന്നതും സാമ്പത്തിക പ്രതിസന്ധി തീവ്രമാക്കി. വരുന്ന മാസം വിവിധ ഗഡുക്കളായി നാലായിരം കോടി രൂപ കടമെടുക്കാനാണ് ആലോചന. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനുള്ള ട്രഷറി നിയന്ത്രണം കൊണ്ട് താല്ക്കാലികമായി പിടിച്ചുനില്‍ക്കാനാകുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. രണ്ടുദിവസത്തുള്ളില്‍ നടത്തുന്ന ധനകാര്യമാനേജ്‌മെന്റ് കൊണ്ട് സമയത്തിന് ശമ്പളം കൃത്യ സമയത്തിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ