പൊലീസ് സ്റ്റേഷനില്‍ തമ്മിലടി; എ.എസ്.ഐക്കും, വനിത പൊലീസിനും സസ്‌പെന്‍ഷന്‍

കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിലെ എ.എസ്.ഐ സി.ജി സജികുമാര്‍, വനിത പൊലീസ് ഉദ്യോഗസ്ഥ വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത്.

ഈ മാസം 20 ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റേഷന്റെ ഉള്ളില്‍ വച്ച് ഇരുവരും തമ്മിലടിക്കുകയായിരുന്നു. വനിത ഉദ്യോഗസ്ഥയുടെ ഫോണ്‍ എ.എസ്.ഐ വലിച്ചെറിഞ്ഞു. തുടര്‍ന്ന് വനിത ഉദ്യോഗസ്ഥ തിരികെ എ.എസ്.ഐ യെ കയ്യേറ്റം ചെയ്തു. സംഭവം വിവാദമായതോടെ ഇരുവരേയും സ്ഥലം മാറ്റിയിരുന്നു.

സജികുമാറിനെ ചിങ്ങവനം സ്‌റ്റേഷനിലേക്കും, വിദ്യാരാജനെ മുണ്ടക്കയത്തേക്കുമാണ് സ്ഥലം മാറ്റിയത്. ജില്ല പൊലീസ് മോധാവിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നു.

വനിത പൊലീസ് ഉദ്യോഗസ്ഥയും, എ.എസ്.ഐയും അടുപ്പത്തിലായിരുന്നു എന്നും, എ.എസ്.ഐയുടെ ഭാര്യയെ ഇവര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് അറിയുന്നത്. പൊലീസുകാരിയുടെ ഫോണിലേക്ക് എ.എസ്.ഐ അശ്ലീല സന്ദേശമയച്ചതായും ആരോപണമുണ്ട്.

Latest Stories

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്