സംസ്ഥാന ബജറ്റ്; പ്രതീക്ഷയോടെ കര്‍ഷകര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനെ പ്രതീക്ഷയോടെ നോക്കി കാണുകയാണ് നെല്‍കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല. നെല്ല് സംഭരണം, താങ്ങുവില വര്‍ധനവ് എന്നീ കാര്യങ്ങളില്‍ ബജറ്റില്‍ പരാമര്‍ശിക്കുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്.

നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിയുമ്പോഴാണ് കര്‍ഷകര്‍ക്ക് വില നല്‍കുന്നത്. അതിനാല്‍ ഇത്തവണത്തെ ബജറ്റില്‍ സംഭരണ വിലയ്ക്കായുള്ള നീക്കിയിരിപ്പ് അനുവദിക്കണമെന്നാണ് നെല്‍കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. താങ്ങുവില ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.

ഉല്‍പാദന ചെലവിന് ആനുപാതികമായി സംഭരണ വില വര്‍ധിപ്പിക്കുക, താങ്ങുവില വര്‍ധിപ്പിക്കുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യം. പ്രതിസന്ധികള്‍ നേരിടുന്ന തങ്ങളെ സഹായിക്കുന്ന നിലപാടായിരിക്കു സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക എന്നും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ബജറ്റില്‍ നടന്ന പ്രഖ്യാപനകളുടെ തുടര്‍ച്ച ഉണ്ടാകുന്നതിനൊപ്പം, കോവിഡ് പ്രതിസന്ധി നേരിടേണ്ടിവന്ന വ്യാപാര മേഖലയ്ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും വ്യാപാരി സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിന്റെ പുരോഗതിക്കും കാര്‍ഷിക മേഖലയിലെ മുന്നേറ്റത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നും കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയാണ് ബജറ്റ് എന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ