കോടികളുടെ വികസനപദ്ധതികളുമായി പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍, തടയുമെന്ന് കര്‍ഷക സംഘടനകള്‍

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബില്‍ എത്തും. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള അതിവേഗ പാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. ഫിറോസ്പൂരില്‍ നടക്കുന്ന വലിയ പ്രചാരണ റാലിയിലും പങ്കെടുക്കും. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി തടയാനാണ് കര്‍ഷക സംഘടനകളുടെ ആഹ്വാനം. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം ഒമ്പത് കര്‍ഷക സംഘടനകള്‍ മോദിയുടെ റാലിക്കെതിരെ പ്രതിഷേധിക്കുമെന്നാണ് അറിയുന്നത്.

പഞ്ചാബില്‍ 42.750 കോടിയുടെ വികന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് നരേന്ദ്ര മോദി എത്തുന്നത്. ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേ, അമൃത്സര്‍-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, ഫിറോസ്പൂരിലെ പിജിഐ സാറ്റലൈറ്റ് സെന്റര്‍, മുകേരിയന്‍-തല്‍വാര പുതിയ ബ്രോഡ് ഗേജ് റെയില്‍വേ ലൈന്‍, കപൂര്‍ത്തലയിലും ഹോഷിയാര്‍പൂരിലും രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ എന്നീ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയ ശേഷം കര്‍ഷകര്‍ ഉന്നയിച്ച പല ആവശ്യങ്ങളിലും ഇതുവരെ കേന്ദ്രം തീര്‍പ്പ് കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ മോദി പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. ഹരിയാനയിലെ കര്‍ഷകരും പ്രതിഷേധത്തിനെത്തും.

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, ക്രാന്തികാരി കിസാന്‍ യൂണിയന്‍, ആസാദ് കിസാന്‍ കമ്മിറ്റി ദോബ, ജയ് കിസാന്‍ ആന്ദോളന്‍, ബികെയു സിദ്ധുപൂര്‍, കിസാന്‍ സംഘര്‍ഷ് കമ്മിറ്റി (കോട്ബുധ), ലോക് ഭലായ് വെല്‍ഫെയര്‍ സൊസൈറ്റി, ബികെയു ക്രാന്തികാരി, ദസൂയ കമ്മിറ്റി തുടങ്ങി ഒമ്പത് കര്‍ഷക സംഘടനകളാണ് മോദിയുടെ ഫെറോപൂര്‍ റാലികളെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ‘മോദി ഗോ ബാക്ക്’ ബാനറുകള്‍ ഉയര്‍ത്തുമെന്നും കര്‍ഷക സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

കര്‍ഷകരുടെ മൂന്ന് പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാലാണ് റാലിയെ എതിര്‍ക്കുന്നത്. സമരത്തിനിടെ മരിച്ച കര്‍ഷകരുടെ ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കര്‍ഷകരെ മോചിപ്പിക്കുക, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇതിന് പുറമേ ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.

കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. കര്‍ഷകരുടെ നീക്കം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ബിജെപി ആരോപിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി