കോടികളുടെ വികസനപദ്ധതികളുമായി പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍, തടയുമെന്ന് കര്‍ഷക സംഘടനകള്‍

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബില്‍ എത്തും. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള അതിവേഗ പാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. ഫിറോസ്പൂരില്‍ നടക്കുന്ന വലിയ പ്രചാരണ റാലിയിലും പങ്കെടുക്കും. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി തടയാനാണ് കര്‍ഷക സംഘടനകളുടെ ആഹ്വാനം. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം ഒമ്പത് കര്‍ഷക സംഘടനകള്‍ മോദിയുടെ റാലിക്കെതിരെ പ്രതിഷേധിക്കുമെന്നാണ് അറിയുന്നത്.

പഞ്ചാബില്‍ 42.750 കോടിയുടെ വികന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് നരേന്ദ്ര മോദി എത്തുന്നത്. ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേ, അമൃത്സര്‍-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, ഫിറോസ്പൂരിലെ പിജിഐ സാറ്റലൈറ്റ് സെന്റര്‍, മുകേരിയന്‍-തല്‍വാര പുതിയ ബ്രോഡ് ഗേജ് റെയില്‍വേ ലൈന്‍, കപൂര്‍ത്തലയിലും ഹോഷിയാര്‍പൂരിലും രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ എന്നീ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയ ശേഷം കര്‍ഷകര്‍ ഉന്നയിച്ച പല ആവശ്യങ്ങളിലും ഇതുവരെ കേന്ദ്രം തീര്‍പ്പ് കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ മോദി പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. ഹരിയാനയിലെ കര്‍ഷകരും പ്രതിഷേധത്തിനെത്തും.

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, ക്രാന്തികാരി കിസാന്‍ യൂണിയന്‍, ആസാദ് കിസാന്‍ കമ്മിറ്റി ദോബ, ജയ് കിസാന്‍ ആന്ദോളന്‍, ബികെയു സിദ്ധുപൂര്‍, കിസാന്‍ സംഘര്‍ഷ് കമ്മിറ്റി (കോട്ബുധ), ലോക് ഭലായ് വെല്‍ഫെയര്‍ സൊസൈറ്റി, ബികെയു ക്രാന്തികാരി, ദസൂയ കമ്മിറ്റി തുടങ്ങി ഒമ്പത് കര്‍ഷക സംഘടനകളാണ് മോദിയുടെ ഫെറോപൂര്‍ റാലികളെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ‘മോദി ഗോ ബാക്ക്’ ബാനറുകള്‍ ഉയര്‍ത്തുമെന്നും കര്‍ഷക സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

കര്‍ഷകരുടെ മൂന്ന് പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാലാണ് റാലിയെ എതിര്‍ക്കുന്നത്. സമരത്തിനിടെ മരിച്ച കര്‍ഷകരുടെ ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കര്‍ഷകരെ മോചിപ്പിക്കുക, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇതിന് പുറമേ ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.

കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. കര്‍ഷകരുടെ നീക്കം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ബിജെപി ആരോപിച്ചു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം