കിഴക്കമ്പലം സംഘര്‍ഷം; പത്ത് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കിഴക്കമ്പലം സംഘര്‍ഷം ഇന്നലെ അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതുവരെ 174 തൊഴിലാളികളാണ് സംഭവത്തില്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും തൊഴിലാളികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണ് ഇന്നലെ പത്ത് പേര്‍ കൂടി പിടിയിലായത്. ഇവരുടെ ഫോണിലെ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും പൊലീസ് നിരീക്ഷിക്കും. ഡി.ജി.പി വിളിച്ച ഉന്നതതല യോഗത്തിലെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തും. പ്രതികള്‍ ഏതൊക്കെ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു എന്നും അന്വേഷിക്കും. പ്രധാന പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് അന്വേഷിച്ച് വരികയാണ്.

സംഭവത്തില്‍ തൊഴില്‍വകുപ്പും നടപടികള്‍ ആരംഭിച്ചു. കിറ്റെക്‌സ് തൊഴിലാളി ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പ് ഇന്ന് പരിശോധന നടത്തും. കിഴക്കമ്പലം സംഘര്‍ഷത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മീഷനോട് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചതായി പരാമര്‍ശമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ക്യാമ്പുകളില്‍ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിനും മാനേജ്മെന്റ് എടുത്ത നടപടികളും അന്വേഷണത്തില്‍ പരിശോധിക്കും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം