നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരൻ ബിജെപിയിൽ

നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരൻ ബിജെപിയിൽ ചേർന്നു. കേസിൽ യുഎപിഎ ചുമത്തിയതിൻ്റെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലാണ് മദ്രസ സിലബസിനെക്കുറിച്ച് എൻസിഎച്ച്ആർഒയുടെ വസ്തുതാന്വേഷണ സംഘത്തിനെതിരെ വിവാദ പരാമർശം നടത്തുന്നത്. മുസ്ലീങ്ങളുടെ മനോഭാവമാണ് യുഎപിഎ ചുമത്താൻ കാരണമെന്നും മദ്രസ സിലബസ് പരിഷ്കരിക്കണമെന്നുമായിരുന്നു പരാമർശം. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനിൽ നിന്ന് കണ്ണൂരിലെ ബിജെപി ഓഫീസിൽ വെച്ചാണ് ഡിവൈഎസ്പി പിപി സുകുമാരന് ബിജെപി അംഗത്വം സ്വീകരിച്ചത്. യുഡിഎഫ് ഭരണകാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ യുഎപിഎ ചുമത്തിയ നാറാത്ത് കേസിൻ്റെ അന്വേഷണത്തിനിടെ പി സുകുമാരൻ നടത്തിയ നിരവധി പരാമർശങ്ങളും ഇടപെടലുകളും വിവാദമായിരുന്നു.

മാധ്യമപ്രവർത്തകർക്ക് മുന്നിലും മനുഷ്യാവകാശ പ്രവർത്തകരുടെ വസ്തുതാന്വേഷണ സംഘത്തിന് മുമ്പിലും മദ്രസകളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ തികച്ചും മുസ്ലീം വിരുദ്ധമായിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സി.പി.എം പ്രവർത്തകൻ്റെ മലദ്വാരത്തിൽ കമ്പി കയറ്റിയെന്ന ഗുരുതര ആരോപണം അന്നത്തെ സി.പി.എം നേതാക്കൾ ഉന്നയിച്ചിരുന്നു. സിപിഎം അധികാരത്തിൽ വന്ന് മാസങ്ങൾക്കുള്ളിൽ പി സുകുമാരനെ സ്ഥലം മാറ്റി. നാറാത്ത് കേസിൽ ആയുധപരിശീലന ക്യാമ്പ് ആയുധപരിശീലന പരിപാടിയാക്കി മാറ്റിയതും 21 യുവാക്കൾക്ക് എട്ട് വർഷം വരെ തടവ് അനുഭവിക്കേണ്ടി വന്നതും പി സുകുമാരൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ്.

2013 ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ജനവാസകേന്ദ്രമായ നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന് സമീപത്തെ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് പകൽ വെളിച്ചത്തിൽ യോഗാ പരിശീലനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 21 പേരെ മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്നത്തെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ് പി പി സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആഭ്യന്തര വകുപ്പിൻ്റെയും പോലീസിൻ്റെയും നിർദേശപ്രകാരമാണ് യുഎപിഎ ചുമത്തിയത്.

പിന്നീട് കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. വർഷങ്ങൾക്ക് ശേഷം ഐഎൻഐ കോടതി ഒന്നാം പ്രതിക്ക് ഏഴ് വർഷവും മറ്റുള്ളവർക്ക് യുഎപിഎ പ്രകാരം അഞ്ച് വർഷവും ശിക്ഷ വിധിച്ചു. പിന്നീട്, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് യുഎപിഎ, മതസ്പർദ്ധ വളർത്തൽ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ റദ്ദാക്കുകയും എല്ലാവരുടെയും ശിക്ഷ ആറുവർഷമായി നിജപ്പെടുത്തുകയും ചെയ്തു. യുവാക്കളെല്ലാം ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി