'ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേതൃത്വം ഏറ്റെടുത്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്'; ഡോ. എസ്.എസ് ലാല്‍

കോവിഡ് പ്രതിരോധം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഡോ. എസ്എസ് ലാല്‍. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം വാക്‌സിനേഷന്‍ കേന്ദ്രത്തിലടക്കം നടന്ന സംഭവങ്ങള്‍ ഇതിന്റെ തെളിവാണെന്നും ഡോ എസ്എസ് ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയ്ക്കിടെ ആയിരുന്നു എസ്എസ് ലാലിന്റെ പ്രതികരണം.

കേരളത്തിലെ ആരോഗ്യവകുപ്പിന്റെ അതോറിറ്റിയെ ഒഴിവാക്കി രാഷ്ട്രീയ നേതൃത്വം പൂര്‍ണമായി ഏറ്റെടുത്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ഡോ എസ്എസ് ലാല്‍ വിമര്‍ശിച്ചു.

എസ്.എസ് ലാലിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം; 

ഇവിടെ സംസ്ഥാന സര്‍ക്കാരിനു കുറച്ച് പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. കേരളം ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം ഉണ്ടായിരുന്ന സംസ്ഥാനമാണ്. ഇടയ്ക്ക് വെച്ച് ഇന്ത്യയുടെ പകുതി കേസുകളും ഇവിടെയായിരുന്നു. അത് സമ്മതിച്ച് കൊണ്ട് കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിനേഷന്‍ ചോദിക്കണമായിരുന്നു. ഇവിടെ രോഗ്യവ്യാപനം കൂടുതലാണെന്ന് പറയാന്‍ മടിയാണെന്ന ഒറ്റ കാരണം കൊണ്ടാണ് അങ്ങനെ പറയാതിരുന്നത്.

രണ്ടാമത് കേരളത്തില്‍ ആരോഗ്യപരിപാടി കൃത്യമായി നടക്കുന്ന സ്ഥലമായിരുന്നു. ഇവിടെ എന്തുപറ്റിയെന്ന് പറഞ്ഞാല്‍ ആരോഗ്യ വകുപ്പിന്റെ ഈ സാധനങ്ങള്‍ പറിച്ചെടുത്ത് മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങി. ആരോഗ്യവകുപ്പ് ഡയറക്ടറിനെ നമ്മള്‍ കണ്ടിട്ടുണ്ടോ. പതിനഞ്ച് മാസമായി. ആരോഗ്യ വകുപ്പ് എന്നാല്‍ ഒരു വ്യക്തി അല്ല. അവരൊരു ടീമുണ്ട്. അവരെ മാറ്റി നിര്‍ത്തി. ഡോ രാമന്‍കുട്ടിയാണ് ഇവിടെത്ത ഏറ്റവും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധന്‍. അദ്ദേഹമുള്‍പ്പെടെ പുറത്താണ്. സര്‍ക്കാര്‍ ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ നോക്കി. സ്വകാര്യ മേഖലയെ പൂര്‍ണമായി മാറ്റി നിര്‍ത്തി. എഴുപത് ശതമാനം രോഗികള്‍ പോവുന്നത് സ്വകാര്യ മേഖലയിലേക്കാണ്. ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത് 8000 കിടക്കളുണ്ടെന്നൊക്കെയാണ്. ഒരാള്‍ റോഡപടത്തില്‍പ്പെട്ടു കിടന്നാല്‍ പ്രൈവറ്റ് ആംബുലന്‍സാണോ സര്‍ക്കാര്‍ ആംബുലന്‍സാണോ എന്ന് നോക്കണോ. ആരു വന്നാലും ആദ്യത്തെ ആള്‍ എടുക്കണം. ഇവിടെ ഇപ്പോള്‍ അത് സംഭവിക്കുന്നില്ല. ഗവണ്‍മെന്റും സ്വകാര്യ വകുപ്പും രണ്ടായി നില്‍ക്കുകയാണ്. കേരളത്തിന്റെ ആരോഗ്യവകുപ്പ് ഈ ഒരു സാഹചര്യത്തില്‍ ശക്തീകരിക്കേണ്ടതാണ്. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ അതോറിറ്റി ആരോഗ്യവകുപ്പ് ഡയരക്ടറാണ്. മന്ത്രിയൊന്നുമല്ല. അവരെയൊക്കെ പൂര്‍ണമായി ഒഴിവാക്കി രാഷ്ട്രീയ നേതൃത്വം പൂര്‍ണമായി ഏറ്റെടുത്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്,’ ഡോ എസ്എസ് ലാല്‍ പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ