വാക്‌സിന്‍ വിതരണത്തെചൊല്ലി തര്‍ക്കത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനം; സി .പി .ഐഎം നേതാക്കള്‍ക്ക് എതിരെ കേസ്

കുട്ടനാട് കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്‌സിന്‍ വിതരണത്തെചൊല്ലി തര്‍ക്കത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രാദേശിക സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു.

“നൂറ്റമ്പതുപേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം വാക്‌സിന്‍ നല്‍കാന്‍ ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ അതിന് ശേഷം 10 പേരുടെ പട്ടികയുമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചു പോകുകകായിരുന്നു. എന്നാല്‍ വൈകുന്നേരം മൂന്നുമണിയോടെ പത്തിലധികം ആള്‍ക്കാരുമായി പ്രാദേശിക നേതാക്കള്‍ എത്തുകയും വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ഗേറ്റ് അടച്ചിടുകയും ചെയ്ത് കുത്തിയിരുന്നു. ഞങ്ങള്‍ പറയുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ താന്‍ ഇവിടെ വിട്ടുപോകില്ലെന്നും ഇത് കൈനകിരി ആണെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു ” എന്നാണ് ഡോകടറുടെ വാക്കുകള്‍.

അഞ്ചരമണിവരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയിരുന്നില്ല. തുടര്‍ന്ന് ഡോക്ടറുടെ റൂമിന്റെ വാതില്‍ തല്ലിപ്പൊളിക്കുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ചതോടെ നെടുമുടി പൊലീസ് എത്തി ഡോക്ടറെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ