പള്‍സര്‍ സുനിയുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ദിലീപും കുടുംബവും സ്വാധീനിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ശ്രമിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് തനിക്ക് അറിയാമായിരുന്നു. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് പറയരുത് എന്ന് ദിലീപിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായ ബാലചന്ദ്രകുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് എന്നിവരടക്കമുള്ള ബന്ധുക്കളാണ് സംവിധായകനെ നിരന്തരം വിളിച്ച് കൊണ്ടിരുന്നത്. ജാമ്യം ലഭിക്കുന്നത് വരെ പള്‍സര്‍ സുനിയെ ദിലീപിനൊപ്പം വീട്ടില്‍ കണ്ട കാര്യം പൊലീസിനോട് പറയരുത് എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിന്റെ വീടിന്റെ പാലുകാച്ചലിന് തൊട്ടടുത്ത ദിവസം അവിടെ ചെന്നപ്പോഴാണ് പള്‍സര്‍ സുനിയെ ബാലചന്ദ്രകുമാര്‍ കാണുന്നത്. അവിടെ വെച്ച് അദ്ദേഹത്തെ പരിജയപ്പെട്ടു. സുനി എന്നാണ് പേര് പറഞ്ഞത്. അപ്പോള്‍ പള്‍സര്‍ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് പറഞ്ഞുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായി പള്‍സര്‍ സുനിയുടെ ചിത്രം കണ്ട് ദിലീപിനെ വിളിച്ച് അന്വേഷിച്ചിരുന്നു. സാറിന്റെ വീട്ടില്‍ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചപ്പോള്‍ ഏത് പയ്യനാണെന്ന് ദിലീപ് തിരിച്ചു ചോദിക്കുകയും ബാലുവിന് തെറ്റിയതായിരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

പിന്നീട് തന്റെ കൂടെ സുനിയെ കണ്ട കാര്യം പുറത്ത് പറയരുത് എന്ന് ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അവിടേക്ക് സംവിധായകനെ വിളിപ്പിച്ച് ഇതേ കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് അദ്ദേഹത്തെ ഒരു ജയില്‍പുള്ളിയെ പോലെയല്ല കണ്ടത്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ള സമയത്ത് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ച് കാണുകയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ദിലീപിനെതിരെ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് കാവ്യ പലതവണ വിളിച്ചിരുന്നു. ദിലീപ് തന്നെ ജയിലിലേയ്ക്ക് വിളിപ്പിച്ച ദിവസം ആഹാരം പോലും കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ സഹായിച്ചതില്‍ കുറ്റബോധമുണ്ട് എന്നും തന്റെ ജീവന് ഇപ്പോള്‍ ഭീഷണിയുണ്ട് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതിനാലാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയുന്നത് എന്നും അദ്ദേഹം അറിയിച്ചു.ഈ കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കി ശബ്ദസന്ദേശം ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം 30ല്‍ അധികം പേജുകളുള്ള പരാതി ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക