നിങ്ങൾ എന്റെ ജോലി കളഞ്ഞോ? ഞാൻ ആളുകളെ സഹായിക്കാറുണ്ട്, വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി ആർ ജെ അഞ്ജലി

അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്‌ത പ്രാങ്ക് കോൾ വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി ആർ ജെ അഞ്ജലി രംഗത്തെത്തിയിരുന്നു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഒരു വ്യക്‌തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ തങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ലെന്നും അഞ്ജലി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

എന്നാൽ ഇതിന് പിന്നാലെ വീണ്ടും ആർ ജെ അഞ്ജലിയെ വിമർശിച്ച് നിരവധി പേര് രംഗത്തെത്തി. നിരവധി ആരോപണങ്ങൾ അഞ്ജലിക്കെതിരെ ഉയർന്നിരുന്നു. തന്റെ ജോലി പോയെന്നു പറഞ്ഞ് കമൻ്റ് ഇടുന്നവരോട് വിശദീകരണവുമായാണ് അഞ്ജലി എത്തിയത്. താൻ കഴിഞ്ഞ മാർച്ചിൽ തന്നെ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിൽ നിന്ന് രാജിവച്ചിരുന്നുവെന്നും തന്റെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആർജെ അഞ്ജലി വിശദീകരണ വിഡിയോയിൽ പറഞ്ഞു. താൻ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ടെന്നും വീട് വച്ച് നൽകിയിട്ടുണ്ടെന്നും അഞ്ജലി പറയുന്നുണ്ട്.

View this post on Instagram

A post shared by Rj Anjali (@rjanjali__)

ഇക്കഴിഞ്ഞ ദിവസമായിരുന്നു സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ബ്യൂട്ടിപാർലർ നടത്തുന്ന ഒരു സ്ത്രീയെ വിളിച്ച് പ്രാങ്ക് കോൾ ചെയ്തത്. മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആർ ജെ അഞ്ജലിക്കെതിരെ സമൂഹമാധ്യമത്തിൽ വ്യാപക വിമർശനമാണ് ഉയർന്നത്.

സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമർശിച്ച് രംഗത്തെത്തിയത്. പുറത്ത് വന്ന വീഡിയോയിൽ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ആർ ജെ നിരഞ്ജന ചോദിക്കുന്നത്. താൻ ഉടൻ വിവാഹം കഴിക്കാൻ പോവുകയാണെന്നും ഫിയൻസിക്ക് ഒരു സർപ്രൈസ് കൊടുക്കാനാണെന്നാണ് ആർ ജെ നിരഞ്ജന പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീ ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു.

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. പലരും ട്രോൾ ആക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്നാൽ സംഭവം വിവാദമായതോടെ വിഷയത്തിൽ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഞ്ജലി ക്ഷമാപണം നടത്തിയത്. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ലെന്നും അഞ്ജലി ഉറപ്പ് നൽകി.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ