'ധർമ്മജൻ ചെയ്തത് ഗുരുതര തെറ്റ്'; മാധ്യമ പ്രവർത്തകയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ വിഡി സതീശൻ

നടൻ ധർമ്മജൻ ബോൾഗാട്ടി മാധ്യമ പ്രവർത്തകയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ വളരെ ഗുരുതരമായുള്ള തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടനും കോൺഗ്രസ് നേതാവുമായ ധർമ്മജനെതിരെ പ്രതിപക്ഷ നേതാവ് സംസാരിച്ചത്.

വനിതാ മാധ്യമ പ്രവർത്തകയോട് ഒരിക്കലും അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവരെ അപമാനിച്ചുകൊണ്ട് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമങ്ങളും പ്രതിപക്ഷവും ചെയ്യുന്നത് ഒരേ കാര്യമാണ്. മാധ്യമപ്രവർത്തകർക്ക് അവരുടെ കാര്യങ്ങൾ ചോദിക്കാനുള്ള അധികാരമുണ്ട്. അതിന് മറുപടി പറയാൻ ഉണ്ടങ്കിൽ പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നും സതീശൻ കൂട്ടിച്ചേർത്തു.

ന്യൂസ് 18 കേരളം വാർത്ത അവതാരക അപർണാ കുറിപ്പിനോടാണ് ധർമ്മജൻ ബോൾഗാട്ടി ഇന്നലെ മോശമായ പരാമർശം നടത്തിയത്. താര സംഘടന അമ്മക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ പറഞ്ഞത്. അമ്മ സംഘടനയിൽ ശുദ്ധികലശം നടത്തിയാൽ കേരളം നന്നാകുമോ എന്നും ധർമ്മജൻ ചോദിച്ചു. ലൈംഗിക ആരോപണത്തെ തുടർന്ന് ‘അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിനോട് ചാനലിൽ പ്രതികരിക്കുകയായിരുന്നു ധർമ്മജൻ.

‘അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടിയല്ല. സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അതിനാല്‍, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കോടതിയും പൊലീസും ആദ്യം തെളിയക്കട്ടെ’- ധർമജൻ പറഞ്ഞു.

ധർമ്മജന്റെ ഈ പ്രതികരണം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ വിഡി സതീശനോട് മാധ്യമ പ്രവർത്തകരെ ഈ വിഷയത്തിൽ അഭിപ്രായം തേടിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ധർമ്മജൻ തോറ്റിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ