വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം സ്വീകരിക്കേണ്ടിവരും; 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് സിപിഐഎം വികസന രേഖ

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യമൂലധനം കണ്ടേണ്ട സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ മേഖലകള്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന പ്രചരണം ശക്തമാകുന്നതിനിടെ കേന്ദ്ര സഹായം ലഭിക്കാത്തതിനാല്‍ പശ്ചാത്തല വികസനം സര്‍ക്കാര്‍ ഫണ്ടു കൊണ്ട് മാത്രം നടക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐഎം വികസ രേഖ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം കൊണ്ട് വരേണ്ടിവരും. താത്പര്യങ്ങള്‍ ഹനിക്കാത്ത മൂലധനം സ്വീകരിക്കണം. നയ രൂപീകരണത്തില്‍ മറ്റ് ശക്തികള്‍ ഇടപെടരുത്. വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കണം. ഗവേഷണ, ഉന്നത വിദ്യാഭ്യാസ മേഖലകളെ വികസിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്ഠിത സമൂഹം വാര്‍ത്തെടുക്കണം. ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും വികസിപ്പിക്കണം. കാര്‍ഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവര്‍ധിത ഉല്‍പ്പന്നങള്‍ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്‌നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാം പ്രത്യേക ഇടപെടല്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം ജനങ്ങള്‍ക്ക് പൂര്‍ണമായി കിട്ടണം. സഹകരണ മേഖല വികസനകാര്യങ്ങള്‍ക്കായി ഇടപെടണം. പരിസ്ഥിതി സൗഹ്യദ വികസനമാണ് ലക്ഷ്യമിടുന്നത്. ഭരണ തുടര്‍ചക്ക് ദിശാബോധം നല്‍കാനാണ് രേഖ. ഘടകകക്ഷികളുടെ അഭിപ്രായം തേടും. എല്‍ഡിഎഫിന്റെ പുതിയ രേഖക്ക് രൂപമാകും. എല്‍ഡിഎഫ് രേഖ സര്‍ക്കാര്‍ നടപ്പാക്കും. വിദഗ്ധര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല