അധികാരികളുടെ വഞ്ചനയുടെ വാഗ്ദത്ത ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പറയാനുള്ളത്; രാപ്പകല്‍ സത്യഗ്രഹ സമരത്തിനു ഐക്യദാര്‍ഢ്യവുമായി ദേശീയ മാനവിക വേദി

ലപ്പുറം ജില്ലാ കളക്ടറേറ്റ് പടിക്കല്‍ ആദിവാസികള്‍ വീണ്ടും സമരത്തിലാണ്. മലപ്പുറം ജില്ലാ കളക്ടറേറ്റ് പടിക്കല്‍ 2025 മെയ് 20 മുതല്‍ ‘രാപ്പകല്‍ സത്യഗ്രഹ സമര’ത്തിലുള്ള ആദിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദേശീയ മാനവിക വേദി. ആദിവാസികളുടെ ന്യായമായ സത്യഗ്രഹസമരത്തിനു ദേശീയ മാനവിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ദേശീയ മാനവിക വേദിക്ക് വേണ്ടി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ അറിയിച്ചു.

കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഭൂമിക്ക് അവകാശമുണ്ടെന്നും ഒരു ഏക്കര്‍ റവന്യുഭൂമി വീതം അവര്‍ക്ക് പതിച്ചു കൊടുക്കണമെന്നും 2009ല്‍ത്തന്നെ സുപ്രീം കോടതി വിധിയുണ്ടെന്നിരിക്കെയാണ് ആദിവാസികള്‍ക്ക് വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വരുന്നത്. 2018 മുതല്‍ നിരന്തരം ഭൂമിക്ക് വേണ്ടി അവര്‍ സമരത്തിലുമാണ്. മലപ്പുറം ജില്ലാ കളക്ടറുമായി 2018ല്‍ നടന്ന ചര്‍ച്ചയിലൂടെ 50 സെന്റ് എന്ന സമവായത്തിലേക്ക് അവര്‍ എത്തിയതുമാണ്. അധികാരികളുടെ വഞ്ചനയുടെ വാഗ്ദത്ത ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പക്ഷേ ഇപ്പോഴും പറയാനുള്ളതെന്ന് ദേശൂീയ മാനവിക വേദി പറയുന്നു. 3 മാസത്തെ സമയമാവശ്യപ്പെട്ട് സമരമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച കളക്ടര്‍ 4 മാസം കഴിഞ്ഞും മൗനം തുടരുന്നതിനാലാണ് വീണ്ടും കളക്ടറേറ്ററിനു മുന്നിലെ സമരത്തിന് ആദിവാസികള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

ആദിവാസികള്‍ക്ക് വിതരണം ചെയ്യാവുന്ന ആയിരക്കണക്കിന് ഭൂമിയുണ്ടായിട്ടും അവരോടുള്ള വഞ്ചനയുടെ ചരിത്രം തുടരുകയാണെന്നും കെ സച്ചിദാനന്ദനും ദേശീയ മാനവിക വേദിയും കുറ്റപ്പെടുത്തുന്നു. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നിഷ്‌കളങ്കരായ കാടിന്റെ മക്കളായ ആദിവാസികളെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുന്നുവെന്നും ദേശീയ മാനവിക വേദി പറയുന്നു. കാടിന്റെ മക്കള്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ക്കു കൊടുക്കാതിരിക്കുമ്പോള്‍ തന്നെ ഭൂമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും കയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയുമാണ് അധികാരികളെന്നും ദേശീയ മാനവിക വേദി ചൂണ്ടിക്കാണിക്കുന്നു. വനഭൂമിയുടെ ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി, അതിനു കോട്ടം തട്ടാതെ പരിരക്ഷിച്ചുകൊണ്ട് അവിടെ ജീവിക്കാന്‍ കാടിന്റെ മക്കളായ ആദിവാസികള്‍ക്കു മാത്രമേ കഴിയൂവെന്നും അതിനാല്‍,ആദിവാസികളുടെ ന്യായമായ സത്യഗ്രഹസമരത്തിനു ദേശീയ മാനവിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി