അധികാരികളുടെ വഞ്ചനയുടെ വാഗ്ദത്ത ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പറയാനുള്ളത്; രാപ്പകല്‍ സത്യഗ്രഹ സമരത്തിനു ഐക്യദാര്‍ഢ്യവുമായി ദേശീയ മാനവിക വേദി

ലപ്പുറം ജില്ലാ കളക്ടറേറ്റ് പടിക്കല്‍ ആദിവാസികള്‍ വീണ്ടും സമരത്തിലാണ്. മലപ്പുറം ജില്ലാ കളക്ടറേറ്റ് പടിക്കല്‍ 2025 മെയ് 20 മുതല്‍ ‘രാപ്പകല്‍ സത്യഗ്രഹ സമര’ത്തിലുള്ള ആദിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദേശീയ മാനവിക വേദി. ആദിവാസികളുടെ ന്യായമായ സത്യഗ്രഹസമരത്തിനു ദേശീയ മാനവിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ദേശീയ മാനവിക വേദിക്ക് വേണ്ടി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ അറിയിച്ചു.

കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഭൂമിക്ക് അവകാശമുണ്ടെന്നും ഒരു ഏക്കര്‍ റവന്യുഭൂമി വീതം അവര്‍ക്ക് പതിച്ചു കൊടുക്കണമെന്നും 2009ല്‍ത്തന്നെ സുപ്രീം കോടതി വിധിയുണ്ടെന്നിരിക്കെയാണ് ആദിവാസികള്‍ക്ക് വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വരുന്നത്. 2018 മുതല്‍ നിരന്തരം ഭൂമിക്ക് വേണ്ടി അവര്‍ സമരത്തിലുമാണ്. മലപ്പുറം ജില്ലാ കളക്ടറുമായി 2018ല്‍ നടന്ന ചര്‍ച്ചയിലൂടെ 50 സെന്റ് എന്ന സമവായത്തിലേക്ക് അവര്‍ എത്തിയതുമാണ്. അധികാരികളുടെ വഞ്ചനയുടെ വാഗ്ദത്ത ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പക്ഷേ ഇപ്പോഴും പറയാനുള്ളതെന്ന് ദേശൂീയ മാനവിക വേദി പറയുന്നു. 3 മാസത്തെ സമയമാവശ്യപ്പെട്ട് സമരമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച കളക്ടര്‍ 4 മാസം കഴിഞ്ഞും മൗനം തുടരുന്നതിനാലാണ് വീണ്ടും കളക്ടറേറ്ററിനു മുന്നിലെ സമരത്തിന് ആദിവാസികള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

ആദിവാസികള്‍ക്ക് വിതരണം ചെയ്യാവുന്ന ആയിരക്കണക്കിന് ഭൂമിയുണ്ടായിട്ടും അവരോടുള്ള വഞ്ചനയുടെ ചരിത്രം തുടരുകയാണെന്നും കെ സച്ചിദാനന്ദനും ദേശീയ മാനവിക വേദിയും കുറ്റപ്പെടുത്തുന്നു. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നിഷ്‌കളങ്കരായ കാടിന്റെ മക്കളായ ആദിവാസികളെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുന്നുവെന്നും ദേശീയ മാനവിക വേദി പറയുന്നു. കാടിന്റെ മക്കള്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ക്കു കൊടുക്കാതിരിക്കുമ്പോള്‍ തന്നെ ഭൂമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും കയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയുമാണ് അധികാരികളെന്നും ദേശീയ മാനവിക വേദി ചൂണ്ടിക്കാണിക്കുന്നു. വനഭൂമിയുടെ ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി, അതിനു കോട്ടം തട്ടാതെ പരിരക്ഷിച്ചുകൊണ്ട് അവിടെ ജീവിക്കാന്‍ കാടിന്റെ മക്കളായ ആദിവാസികള്‍ക്കു മാത്രമേ കഴിയൂവെന്നും അതിനാല്‍,ആദിവാസികളുടെ ന്യായമായ സത്യഗ്രഹസമരത്തിനു ദേശീയ മാനവിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ