'യുവതിയെ ആത്മഹത്യ ചെയ്യിപ്പിച്ച് തെളിവ് ഇല്ലാതെയാക്കാന്‍ എല്‍ദോസിന്റെ നീക്കം'; സംരക്ഷിക്കുന്നത് കെ.പി.സി.സി എന്ന് ദേശാഭിമാനി എഡിറ്റോറിയല്‍

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്നത് കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവുമാണെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍. യുവതിയെ ആത്മഹത്യയിലെത്തിച്ച് തെളിവ് നശിപ്പിക്കുക എന്നതായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും ആസൂത്രിതനീക്കം.

പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്  ഇന്ന് ജീവനോടെയിരിക്കുന്നതെന്നും ദേശാഭിമാനി പറയുന്നു. പീഡനം തൊഴിലാക്കി കോണ്‍ഗ്രസ് നേതാക്കള്‍ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദേശാഭിമാനി എഡിറ്റോറിയല്‍ പ്രസക്തഭാഗങ്ങള്‍

കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയും വെളിപ്പെടുത്തലും ഗൗരവമേറിയ വിഷയമാണ്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ എംഎല്‍എയാണ് അധ്യാപികയെ നിരന്തരമായി പീഡിപ്പിച്ചത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന് മാത്രമല്ല, തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കാത്ത വിധം പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും ചെയ്തു. പീഡനം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ എംഎല്‍എയും മധ്യസ്ഥരും പണം വാഗ്ദാനംചെയ്തു. ഇതിന് വഴങ്ങാതെവന്നപ്പോള്‍ വീണ്ടും ഭീഷണിപ്പെടുത്തി.

തുടര്‍ച്ചയായ ഭീഷണി ഭയന്ന് യുവതി കന്യാകുമാരിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് അധ്യാപിക ഇന്ന് ജീവനോടെയിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലെത്തിച്ച് തെളിവ് നശിപ്പിക്കുക എന്നതായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും ആസൂത്രിതനീക്കം.സൗഹൃദം സ്ഥാപിച്ചശേഷം തുടര്‍ച്ചയായ മര്‍ദനവും പീഡനവും തുടര്‍ന്നുവെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. മദ്യലഹരിയില്‍ പലപ്പോഴും എംഎല്‍എ വീട്ടിലെത്തിയിരുന്നു.

മറ്റ് സ്ത്രീകളുമായുള്‍പ്പെടെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി സൗഹൃദം വേണ്ടെന്നു വച്ചതിനുശേഷവും മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു. സെപ്തംബര്‍ 14ന് കാറില്‍ കോവളത്തേക്ക് കൊണ്ടുപോയി നാട്ടുകാരുടെ മുന്നില്‍ മര്‍ദിച്ചു. കെപിസിസി നേതൃത്വം ഒന്നടങ്കം അണിനിരന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ദിവസമായിരുന്നു സംഭവമെന്നതിനും ഏറെ പ്രാധാന്യമുണ്ട്. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

പിന്നീട് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.ലൈംഗികപീഡന കേസില്‍ പ്രതിയായിട്ടും കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും എംഎല്‍എയെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ വിശ്വാസമില്ലെന്നാണ് യുവതി തുറന്നടിച്ചത്. പാര്‍ടിതലത്തില്‍ എല്‍ദോസിനെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചില നേതാക്കള്‍ ഇടപെടുകയും ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ