'വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നു'; കേരളത്തിന് നികുതിയിനത്തിൽ വൻ നഷ്‌ടമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നുവെന്ന് ധനവ്യയ അവലോകന കമ്മിറ്റിയുടെ റിപ്പോർട്ട്. പത്ത് വർഷത്തിൽ കേരളത്തിലെ കടത്തിന്റെ വളർച്ചനിരക്ക് ആഭ്യന്തര വരുമാന വളർച്ചനിരക്കിനെക്കാൾ കൂടുതലാലായെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജിഎസ്ടി സംവിധാനത്തിലെ പോരായ്മകൾ മൂലം അന്തർ സംസ്ഥാന വ്യാപാരത്തിലെ നികുതിയിനത്തിൽ കേരളത്തിന് വൻനഷ്‌ടമുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.

പ്രൊഫ. ഡി നാരായണൻ അധ്യക്ഷനായ സമിതിയാണ് ഇക്കഴിഞ്ഞ ജൂണിൽ റിപ്പോർട്ട് നൽകിയത്. ജിഎസ്ടി നടപ്പിലാക്കിയ 2017 ജൂലൈ ഒന്ന് മുതൽ 2020-21 വരെ 20,000 കോടിമുതൽ 25,000 കോടിവരെ നഷ്ട‌മായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 ജൂൺവരെ കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരം കിട്ടിയിരുന്നു. നഷ്ടപരിഹാരം നിലച്ചതോടെ ഇതുവഴിയുള്ള നഷ്‌ടം കൂടുമെന്നാണ് കമ്മിറ്റി ചൂണ്ടികാട്ടുന്നത്.

ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ കേരളം ഉൾപ്പെടുന്ന ഉപഭോക്ത്യ സംസ്ഥാനങ്ങളുടെ ജിഎസ്ടി കൗൺസിലിൽ കൂട്ടായ ശ്രമം വേണമെന്നും കമ്മിറ്റി നിർദേശിക്കുന്നു. ജിഎസ്ടി സമ്പ്രദായം ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന നിഗമനത്തിലാണ് കേരളം സ്വാഗതം ചെയ്‌തത്‌. എന്നാൽ, ഇപ്പോഴും ജിഎസ്ടി സമ്പ്രദായം കൊണ്ട് ഉത്പാദക സംസ്ഥാനങ്ങൾക്കാണ് പ്രയോജനം കിട്ടുന്നതെന്ന് സമിതി വിലയിരുത്തി.

ഐജിഎസ്ടി സംബന്ധിച്ച ഡേറ്റ സംസ്ഥാനങ്ങൾക്ക് കിട്ടാത്തതാണ് പ്രശ്നം നേരിടാൻ തടസ്സമാകുന്നതെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ഈ വിഷയം പഠിക്കാൻ കേരളം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്തർ സംസ്ഥാന വ്യാപാരം സംബന്ധിച്ച വിവരങ്ങൾ കേരളം ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ കൈമാറാമെന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി