'വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നു'; കേരളത്തിന് നികുതിയിനത്തിൽ വൻ നഷ്‌ടമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നുവെന്ന് ധനവ്യയ അവലോകന കമ്മിറ്റിയുടെ റിപ്പോർട്ട്. പത്ത് വർഷത്തിൽ കേരളത്തിലെ കടത്തിന്റെ വളർച്ചനിരക്ക് ആഭ്യന്തര വരുമാന വളർച്ചനിരക്കിനെക്കാൾ കൂടുതലാലായെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജിഎസ്ടി സംവിധാനത്തിലെ പോരായ്മകൾ മൂലം അന്തർ സംസ്ഥാന വ്യാപാരത്തിലെ നികുതിയിനത്തിൽ കേരളത്തിന് വൻനഷ്‌ടമുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.

പ്രൊഫ. ഡി നാരായണൻ അധ്യക്ഷനായ സമിതിയാണ് ഇക്കഴിഞ്ഞ ജൂണിൽ റിപ്പോർട്ട് നൽകിയത്. ജിഎസ്ടി നടപ്പിലാക്കിയ 2017 ജൂലൈ ഒന്ന് മുതൽ 2020-21 വരെ 20,000 കോടിമുതൽ 25,000 കോടിവരെ നഷ്ട‌മായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 ജൂൺവരെ കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരം കിട്ടിയിരുന്നു. നഷ്ടപരിഹാരം നിലച്ചതോടെ ഇതുവഴിയുള്ള നഷ്‌ടം കൂടുമെന്നാണ് കമ്മിറ്റി ചൂണ്ടികാട്ടുന്നത്.

ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ കേരളം ഉൾപ്പെടുന്ന ഉപഭോക്ത്യ സംസ്ഥാനങ്ങളുടെ ജിഎസ്ടി കൗൺസിലിൽ കൂട്ടായ ശ്രമം വേണമെന്നും കമ്മിറ്റി നിർദേശിക്കുന്നു. ജിഎസ്ടി സമ്പ്രദായം ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന നിഗമനത്തിലാണ് കേരളം സ്വാഗതം ചെയ്‌തത്‌. എന്നാൽ, ഇപ്പോഴും ജിഎസ്ടി സമ്പ്രദായം കൊണ്ട് ഉത്പാദക സംസ്ഥാനങ്ങൾക്കാണ് പ്രയോജനം കിട്ടുന്നതെന്ന് സമിതി വിലയിരുത്തി.

ഐജിഎസ്ടി സംബന്ധിച്ച ഡേറ്റ സംസ്ഥാനങ്ങൾക്ക് കിട്ടാത്തതാണ് പ്രശ്നം നേരിടാൻ തടസ്സമാകുന്നതെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ഈ വിഷയം പഠിക്കാൻ കേരളം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്തർ സംസ്ഥാന വ്യാപാരം സംബന്ധിച്ച വിവരങ്ങൾ കേരളം ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ കൈമാറാമെന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി