മോഫിയ പര്‍വീണിന്റെ മരണം; രാവിലെ പത്ത് മണിക്ക് റൂറല്‍ എസ്.പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്, യു.ഡി.എഫ് സമരം തുടരുന്നു

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ മരിച്ച സംഭവത്തില്‍ സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി യുഡിഎഫ് നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുകയാണ്. ബെന്നി ബെഹനാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് രാത്രിയിലും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം തുടർന്നത്.

മോഫിയയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് സുധീറിനെ സ്ഥലം മാറ്റിയിരുന്നു. സുധീറിനെ സസ്‌പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മോഫിയയുടെ മാതാപിതാക്കളും പ്രതിഷേധക്കാരും. പൊലീസ് ഇവരുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും തയ്യാറായില്ല. സമരം സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ തുടരുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തില്‍ എറണാകുളം ഡി.ഐ.ജി അന്വേഷണം നടത്തുകയാണ്. അന്വേഷണം പൂര്‍ത്തിയായതിനു ശേഷം കൂടുതല്‍ നടപടി സ്വീകരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ മോഫിയയുടെ അമ്മയും സമരസ്ഥലത്ത് എത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. തന്റെ മകള്‍ ഏറെ പ്രതീക്ഷയോടെയാണ് പൊലീസിനെ കാണാന്‍ വന്നത്. പക്ഷേ ഉദ്യോഗസ്ഥരില്‍ നിന്ന് മറ്റൊന്നാണ് കേള്‍ക്കേണ്ടി വന്നത. അതിന്റെ മനോവിഷമത്തിലാണ് അവള്‍ ആത്മഹത്യ ചെയ്തത് എന്ന് അമ്മ പറഞ്ഞതായി ബെന്നി ബെഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 10 മണിക്ക് റൂറല്‍ എസ്പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത 11 പ്രവര്‍ത്തകരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

മോഫിയയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

നവംബര്‍ 23നാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കാനാകാതെ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ നടപടി ഒന്നും എടുത്തിരുന്നില്ല. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മോഫിയ പറയുന്നുണ്ട്. പരാതിയെ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയതിന് വഴക്കുപറയുകയായിരുന്നു എന്നാണ് പൊലീസ് ഇതിനോട് പ്രതികരിച്ചത്.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്