വൃക്ക മാറ്റിവെച്ച രോഗി മരിച്ചത് ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണത മൂലം; വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാര്‍. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതയാണ് മരണത്തിന് കാരണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗിയെ വീട്ടില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. നില അതീവ ഗുരുതരമായിരുന്നു. അയാളെ ശസ്ത്രക്രിയക്ക് സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂവെന്നും എട്ട് മണിയോടെ ശസ്ത്രക്രിയ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്.

അതേസമയം സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുക. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മന്ത്രി ഉന്നതതലയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രാഥമിക അന്വഷണത്തിനും ഉത്തരവിട്ടു. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് ശസ്ത്രക്രിയക്കായി തിരുവനന്തപുരത്ത് എത്തിച്ചത്.

Latest Stories

ഹൈസ്‌കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും, യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനം; പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി

പാട്ടും സംഭാഷണങ്ങളുമില്ല, പ്രധാന ഭാഗങ്ങള്‍ എവിടെ? മഹേഷ് ബാബു സിനിമയുടെ റീ റിലീസിനിടെ പ്രതിഷേധം; തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം; ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി; വാഹനങ്ങളടക്കം പിടിച്ചെടുക്കും

'എന്തേലും പറഞ്ഞാല്‍ അത് സെക്‌സ് ആയി പോകും' എന്ന് സംവിധായകന്‍.. 15-ാം വയസില്‍ കാസ്റ്റിങ് കൗച്ച് നേരിട്ടു: നടി അപര്‍ണ പണിക്കര്‍

നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും; നിലമ്പൂരിൽ ഇനി ആവേശപ്പോരാട്ടം

'നരിവേട്ട'യെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കു..; ചര്‍ച്ചയായി ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍

MI VS GT: എടാ മണ്ടന്മാരെ എന്ത് പണിയാട നീയൊക്കെ കാണിച്ചേ, അതിലൂടെ ആ താരം നിങ്ങളെ നരകം കാണിച്ചില്ലേ: വരുൺ ആരോൺ

കേരളത്തില്‍ കാലവര്‍ഷക്കെടുതി; കോടികളുടെ നാശനഷ്ടം; വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ജൂണ്‍ അഞ്ച്‌വരെ ശക്തമായ മഴ

MI VS GT: വിരാട് കോഹ്‌ലിക്ക് നേടാനാവാത്ത വമ്പൻ റെക്കോഡ് സ്വന്തമാക്കി രോഹിത് ശർമ്മ; ഇത് വിമർശകർക്കുള്ള മറുപടിയെന്ന് ആരാധകർ

യുഡിഎഫിന് അന്‍വറിന്റെ വക വീണ്ടും കടുംവെട്ട്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍