ഇരുട്ടടി; പാചക വാതക, ഇന്ധന വിലയില്‍ വര്‍ദ്ധന

സംസ്ഥാനത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വീട്ടാവശ്യത്തനുള്ള സിലണ്ടറിന് 956 രൂപയായി. അഞ്ച് കിലോയുടെ സിലണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. അഞ്ച് മാസത്തിന് ശേഷമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കൂട്ടുന്നത്.

അതേസമയം വാണിജ്യാവശ്യത്തിനുള്ള സിലണ്ടറിന്റെ വില എട്ട് രൂപ കുറച്ചു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 2000 രൂപ 50 പൈസയായി. നേരത്തെ മാര്‍ച്ച് ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 104-105 രൂപ വരെ ഉയര്‍ത്തിയിരുന്നു.

ഇന്ധനവിലയും ഇന്നലെ വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. നാലര മാസത്തിന് ശേഷമാണ് ഇന്ധന വില ഉയര്‍ത്തുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 105 രൂപ 18 പൈസയും,ഡീസലിന് 92 രൂപ 40 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 23 പൈസയും, ഡീസലിന് 94 രൂപ 32 പൈസയുമായി. കോഴിക്കോട് പെട്രോളിന് 105 രൂപ 45 പൈസയും, ഡീസലിന് 92 രൂപ 61 പൈസയുമാണ് വില. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്ധനവിലയില്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. റഷ്യ ഉക്രൈന്‍ യുദ്ധവും അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഉയരാന്‍ കാരണമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന് 117 ഡോളറാണ് വില.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു