ആംസ്റ്റർഡാമിൽ നിന്ന് ഡോക്റുടെ വിവാഹാലോചന, വാട്‌സ്ആപ്പിലൂടെ ചാറ്റിങ്; വരനെ നേരിൽ കാണാൻ കാത്തിരുന്ന യുവതിക്ക് നഷ്ടമായത് 85,000 രൂപ

തൃശൂരിൽ വാട്‌സ്ആപ്പിലൂടെ വിവാഹാലോചന നടത്തി യുവതിയുടെ പക്കൽ നിന്ന് 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റർഡാമിൽ നിന്ന് ഡോക്ടറിന്റെ പേരിൽ വന്ന ആലോചന വിശ്വസിച്ച യുവതിയാണ് തട്ടിപ്പിനിരയായത്.

യുവതിക്ക് വേണ്ടിയുള്ള വിവാഹ ആലോചനകൾക്കായി മാതാപിതാക്കൾ മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആംസ്റ്റര്‍ഡാമില്‍ ഡോക്ടറായി ജോലിചെയ്യുന്നവെന്ന് പരിചയപ്പെടുത്തി ഒരാള്‍ യുവതിയുടെ വാട്‌സ്ആപ്പിലേക്ക് സന്ദേശം അയച്ചത്. ഇയാൾക്ക് യുവതിയെ ഇഷ്ട്ടപ്പെട്ടുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യമാണെന്നും പറഞ്ഞു. വിവാഹശേഷം യുവതിയെ ആംസ്റ്റര്‍ഡാമിലേക്ക് കൊണ്ട്പോകാമെന്നും വിശ്വസിപ്പിച്ചു.

തുടർന്ന് കുറച്ചു ദിവസം ഇവര്‍ വാട്‌സ്ആപ്പ് ചാറ്റിങ്ങിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഒരു ദിവസം യുവാവിന്റെ അമ്മയാണെന്നു പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിച്ച് അവരുടെ മകന് യുവതിയെ നല്ല ഇഷ്ടമായെന്നും വിവാഹത്തിന് പൂര്‍ണസമ്മതമാണെന്നും അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് യുവാവ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും തൃശൂരിലെത്തി യുവതിയെ കാണാമെന്നും പറഞ്ഞു.

ഇതിണ് ശേഷമാണ് ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തരയ്ക്ക് ഡല്‍ഹി കസ്റ്റംസ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് യുവതിക്ക് ഫോൺകോൾ വന്നത്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിന്റെ കൈവശം കുറേയധികം യൂറോ കറന്‍സി കണ്ടെടുത്തെന്നും യുവാവിനെ തടഞ്ഞു വെച്ചെന്നും പിഴയായി 85,000 രൂപ അടയ്ക്കണമെന്നും ഫോണിൽ ആവശ്യപ്പെട്ടു. യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 85,000 രൂപ അയാളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തു.

ഇതിനു പിന്നാലെ വീണ്ടും വിളിച്ച് യൂറോ കറന്‍സി ഏതെങ്കിലും ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാന്‍ മൂന്നു ലക്ഷം കൂടി പ്രൊസസിങ് ഫീസ് ഇനത്തില്‍ ഉടന്‍ അടയ്ക്കണമെന്നു പറഞ്ഞു. യുവതിയുടെ അക്കൗണ്ടില്‍ ഇത്രയും പൈസ ഇല്ലാത്തതിനാല്‍ നല്‍കിയില്ല. പിന്നീട് തുടരെ ഈ ആവശ്യവുമായി കോളുകൾ വന്നപ്പോഴാണ് യുവതിക്ക് സൈബര്‍ തട്ടിപ്പാണെന്ന് സംശയം തോന്നിയത്.

യുവതിയെ വിളിച്ച യുവാവിന്റേയും അമ്മയുടേയും ഫോണ്‍ നമ്പറുകള്‍ പിന്നീട് പ്രവര്‍ത്തിച്ചില്ല. തുടർന്ന് യുവതി സിറ്റി പോലീസിന്റെ സൈബര്‍ വിഭാഗത്തില്‍ പരാതിപെടുകയായിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ