എം.എസ്.എഫ് മുന്‍ ഭാരവാഹിക്കെതിരെ സൈബര്‍ ആക്രമണം; പിന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍

മുന്‍ എം.എസ്.എഫ് ഭാരവാഹിയും ഹരിതയുടെ സജീവ പ്രവര്‍ത്തകയുമായിരുന്ന യുവതിക്കെതിരെ സൈബര്‍ ആക്രമണം. കണ്ണൂര്‍ സര്‍ സയ്ദ് കോളജ് മുന്‍ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന മലപ്പുറം പൂക്കാട്ടിരി സ്വദേശി ആഷിഖ ഖാനമാണ് പൊലീസില്‍ പരാതി നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രോഫൈല്‍ ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ മലപ്പുറം ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ് ആണെന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. കുടുംബം മാനസികമായി തകര്‍ന്ന് സാഹചര്യത്തിലാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന് ആഷിഖ പറഞ്ഞു.

അനീസ് യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യലില്‍ അനീസ് കുറ്റം സമ്മനതിച്ചിട്ടുണ്ട്. എം.എസ.്എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ഇയാള്‍ ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും ആഷിഖ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വാദം. ആരോപണ വിധേയനൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയെന്ന ആരോപണം എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി നിഷേധിച്ചു. നാട്ടുകാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അയാള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുമാണ് എം.എസ്.എഫ് നേതൃത്വം നല്‍കിയ വിശദീകരണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി