സഹകരണ ബാങ്ക് വായ്പ; രണ്ട് പേജുള്ള ചോദ്യാവലിയുമായി സിപിഎം; പാര്‍ട്ടി അംഗങ്ങളുടെ ബന്ധുക്കളുടെ വായ്പാ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കും

സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തീര്‍ത്ത പ്രതിസന്ധി അതിജീവിക്കാനൊരുങ്ങി സിപിഎം. സഹകരണ സ്ഥാപനങ്ങളിലുള്ള വായ്പയുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ പാര്‍ട്ടി അംഗങ്ങളോട് നിര്‍ദ്ദേശിച്ച് സംസ്ഥാന കമ്മിറ്റി. സഹകരണ മേഖലയിലെ അഴിമതികളില്‍ നിന്ന് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശം.

ഓരോ സിപിഎം അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഏതൊക്കെ ബാങ്കുകളിലാണ് വായ്പയുള്ളത്, വായ്പ തുക എത്രയാണ്, നിലവില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ, വായ്പ എങ്ങനെ തിരിച്ചടയ്ക്കും തുടങ്ങി രണ്ട് പേജുകളുള്ള ചോദ്യാവലിയാണ് ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നല്‍കിയിട്ടുള്ളത്.

രണ്ട് പേജുള്ള ചോദ്യാവലി ഉടന്‍ പൂരിപ്പിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം. സിപിഎം അംഗത്തിന്റെ അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ എത്ര വായ്പ എടുത്തു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. ബന്ധുക്കളുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കണം.

ബന്ധുക്കള്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ, തിരിച്ചടയ്ക്കാനുള്ള വരുമാനം, ബാങ്കിന് ഈട് നല്‍കിയ വസ്തു തുടങ്ങിയ വിവരങ്ങളും നല്‍കണം. 2019ലെ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് സഹകരണ ബാങ്കുകളില്‍ ഭരണസമിതി അംഗങ്ങളാകുന്ന പാര്‍ട്ടി അംഗങ്ങളും കുടുംബവും ബന്ധുക്കളും ആ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക