75 കഴിഞ്ഞ നേതാക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാൻ സി.പി.എം; ജില്ലാ കമ്മിറ്റിയില്‍ ഇനി മുതല്‍ അഞ്ച് വനിതാ അംഗങ്ങളും

സിപിഎമ്മിന്റെ വിവിധ ഘടകങ്ങളില്‍ 75 വയസ്സ് പ്രായപരിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി വരുമാനമോ ഉപജീവനമാര്‍ഗമോ ഇല്ലാത്ത, 75 വയസ്സ് പൂര്‍ത്തിയായ നേതാക്കള്‍ക്ക് മാസം തോറും നിശ്ചിത തുകയും ചികിത്സാസഹായവും നല്‍കാന്‍ സിപിഎം തീരുമാനിച്ചു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇതിനു വേണ്ടി അക്കൗണ്ട് ഫണ്ട് ആരംഭിക്കാനും സംസ്ഥാന കമ്മിറ്റി നിർദ്ദേശം നല്‍കിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ശേഷമാണ് സഹായപദ്ധതി ആരംഭിക്കുക. രക്തസാക്ഷി കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ പാര്‍ട്ടി ഫണ്ട് സമാഹരിക്കാറുള്ളത്. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് അംഗങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കു ജോലി നല്‍കുന്ന പതിവുമുണ്ട്.

സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗങ്ങളായ വനിതകള്‍ അതതു ജില്ലാ ഘടകത്തിലെയും അംഗങ്ങളാകും. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റുകളില്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങള്‍ ഇല്ല. അതിനാല്‍ ജില്ലാ സെക്രട്ടേറിയറ്റുകളിലേയ്ക്ക് ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. കുറഞ്ഞത് 5 വനിതാ അംഗങ്ങളെയെങ്കിലും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി