സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം: യു.എ.പി.എ ഉയര്‍ത്തി പ്രതിനിധികള്‍, ആഭ്യന്തരവകുപ്പിന് എതിരെ രൂക്ഷവിമര്‍ശനം

സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍. മുഖ്യമന്ത്രിയെ വേദിലിരുത്തി തന്നെയായിരുന്നു അലന്‍ താഹ വിഷയവും, കെ റെയില്‍ പദ്ധതിയും, കേരളാ പൊലീസിന്റെ വീഴ്ചകളുമെല്ലാം പ്രതിനിധികള്‍ ഉയര്‍ത്തി കാട്ടിയത്. സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ട്.

യു.എ.പി.എ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തിട്ടുണ്ടോയെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ചോദിച്ചു. യു.എ.പി.എ വിഷയത്തില്‍ ദേശീയ തലത്തിലെ നിലപാട് കോഴിക്കോട് ഉണ്ടാകാത്തില്‍ അവര്‍ അതൃപ്തി അറിയിച്ചു. ദേശീയതലത്തില്‍ സി.പി.എം എതിര്‍ നിലപാടാണ് സ്വീകരിക്കുന്നത്. യുഎപിഎ കേരളത്തില്‍ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോ എന്ന് അവര്‍ ചോദിച്ചു. വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് അവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പിന്നീട് തെളിവില്ലെന്ന് കാണിച്ച് കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

പാര്‍ട്ടിയുടെ രണ്ട് സജീവ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതാണ് സമ്മേളനത്തില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായത്. ന്യായമായ വിഷയങ്ങളില്‍ പോലും പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ മോശമായിട്ടാണ് പെരുമാറുന്നത്.

കെ റെയില്‍ പദ്ധതിക്കെതിരെയും വിമര്‍ശനം ഉണ്ടായി. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതേ നിലപാടിലാണ് കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നത് എങ്കില്‍ കടുത്ത് തിരിച്ചടി ഉണ്ടാകുമെന്ന് കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും പ്രതിനിധികള്‍ പറഞ്ഞു.

വടകരയിലും കുറ്റ്യാടിയിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. ഇവിടെ പാര്‍ട്ടിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുറ്റ്യാടിയില്‍ 2016-ല്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ ശക്തമായ നടപടി എടുക്കാതിരുന്നതാണ് പിന്നീട് അവിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ