'കൊവിഡ് രോഗികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ മരണത്തിന്റെ വ്യാപാരികളാക്കിയവരാണ് സിപിഐഎമ്മും ദേശാഭിമാനിയും, അനാസ്ഥ തുറന്ന് കാണിക്കും'; തുറന്നടിച്ച് വി ഡി സതീശൻ

പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയെ പ്രതിപക്ഷം ഇനിയും തുറന്നുകാണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിന് സാധിക്കില്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ കൊവിഡ് രോഗികളെ രക്ഷിക്കാൻ യുഡിഎഫ് ശ്രമിച്ചപ്പോൾ മരണത്തിന്റെ വ്യാപാരികൾ എന്നാണ് സിപിഐഎമ്മും ദേശാഭിമാനിയും തങ്ങളെ വിളിച്ചതെന്നും കുറ്റപ്പെടുത്തി.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരായ എഡിറ്റോറിയൽ ലേഖനത്തിൽ സിപിഐഎമ്മിനെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയെയും വിമർശിച്ചാണ് വി ഡി സതീശൻ രംഗത്തെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് അപകട സമയത്ത് രണ്ട് മന്ത്രിമാരും രക്ഷാപ്രവർത്തനത്തിന് പകരം അവിടെനിന്ന് പ്രസംഗിക്കുകയായിരുന്നു. ചാണ്ടി ഉമ്മൻ വന്നതിന് ശേഷമാണ് അവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. സിപിഐഎമ്മാണ് യഥാർത്ഥത്തിൽ മരണത്തിന്റെ വ്യാപാരികൾ എന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം സർക്കാരിന്റെ കെടുകാര്യസ്ഥതയെ പ്രതിപക്ഷം ഇനിയും തുറന്നുകാണിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കൊവിഡ് കാലത്ത് തുടങ്ങിയതാണ് ഈ സർക്കാരിന്റെ വേഷംകെട്ട്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് സർക്കാർ. കേരളമാണ് ഏറ്റവും നന്നായി വൈറസിനെ പ്രതിരോധിച്ച സംസ്ഥാനമെന്ന് പി ആർ നടത്തി. അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കോട്ടയത്ത് നടന്നത്. അത് തുറന്നുപറയുക തന്നെ പ്രതിപക്ഷം ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ