15 വയസിന്റെ കുത്തിവെയ്പ്പിന് പകരം കോവിഡ് വാക്‌സിന്‍ നല്‍കി; ഡി.എം.ഒയുടെ വിവരശേഖരണം ഇന്ന്

തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വാക്സിന്‍ മാറി കുത്തിവെച്ച സംഭവത്തില്‍ ഡി.എം.ഒ ഇന്ന് നേരിട്ടെത്തി വിവരശേഖരണം നടത്തും. പതിനഞ്ച് വയസില്‍ താഴെയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് വാക്‌സിന്‍ മാറി നല്‍കിയത്. തിരുവനന്തപുരത്തെ ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവെയ്പ് എടുക്കാനായാണ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ അധികൃതര്‍ ഇവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പട്ടിരിക്കുന്നത്.

ഒ.പി ടിക്കറ്റില്‍ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവെയ്പ്പ് എന്ന് അടയാളപ്പെടുത്തിയിരുന്നു. എന്നിട്ടും എങ്ങനെയാണ് വാക്‌സിന്‍ മാറിപ്പോയത് എന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ മറുപടി നല്‍കണം എന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ഡി.എം.ഒ നേരിട്ട് വന്ന് വിവരശേഖരണം നടത്തിയതിന് ശേഷം വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനാണ് സാധ്യത.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി